കാലാവസ്ഥാ വ്യതിയാനം: കേരളത്തിന്റെ അനുഭവങ്ങൾ – റേഡിയോ ലൂക്ക കേൾക്കാം

കാലാവസ്ഥാവ്യതിയാനം – കേരളത്തിന്റെ അനുഭവങ്ങൾ – സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു. റേഡിയോ ലൂക്ക – പോഡ്കാസ്റ്റ് കേൾക്കാം

കാലാവസ്ഥാമാറ്റവും ഭക്ഷ്യസുരക്ഷയും

ആഗോളസാഹചര്യങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞ് നമുക്ക് കയ്യും കെട്ടിയിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിനും, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യോജിച്ച തരത്തില്‍ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.  കാര്‍ഷിക ഗവേഷണ മേഖലയില്‍ വന്‍ മുതല്‍മുടക്ക് വേണ്ടി വരുന്ന രംഗം കൂടിയാണിത്. 

ലോക ശാസ്ത്രദിനം – നവംബർ 10

ഇന്ന് ലോക ശാസ്ത്രദിനം. കോവിഡിനെതിരെയുള്ള മാനവരാശിയുടെ പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾ ലോകമൊട്ടുക്കുമുള്ള ശാസ്ത്രസമൂഹമാണ്. എല്ലാ രാജ്യങ്ങളിലെയും ശാസ്ത്രഗവേഷണങ്ങൾ തമ്മിലുള്ള  സഹകരണം ഉറപ്പിച്ചുകൊണ്ടുമാത്രമേ ആഗോള മഹാമാരിയെ നമുക്ക് തടയാനാകൂ.

കാലാവസ്ഥാ വ്യതിയാനവും വളർത്തുമൃഗങ്ങളും

കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കുന്ന ചൂട് മറികടക്കാൻ അത്യുൽപ്പാദനശേഷിയോടൊപ്പം പ്രതിരോധശേഷിയും കൂടി ഉള്ള വളർത്തുമൃഗങ്ങൾടെ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കേണ്ടത് കാർഷിക കേരളത്തിന് അത്യന്താപേക്ഷിതം.  അതിനൊപ്പം തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായശ്രമം കൂടി ആവശ്യമാണ്

കാലാവസ്ഥാവ്യതിയാനവും ‘ബട്ടര്‍ഫ്‌ളൈ ഇഫക്ടും!’

എഡിത്ത്‌സ് ചെക്കര്‍സ്‌പോട്ട് – ചെറുശലഭങ്ങളുടെ കുടിയേറ്റത്തെകുറിച്ചുള്ള പഠനം, ജീവലോകത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി നടക്കുന്ന ഒരു ആഗോളപ്രതിഭാസത്തിലേക്കുള്ള വാതായനമായി മാറിയെതങ്ങിനെ..? ജോസഫ് ആന്റണി എഴുതുന്നു

‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും 

ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.

കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള  ഉത്തരം കാണാനുള്ള  തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും  അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.

Close