മഹാനായ ഗാഡോലിനിയം

റെയര്‍ എര്‍ത്ത്സ്  അഥവാ ദുര്‍ലഭ മൃത്തുക്കള്‍ എന്നറിയപ്പെടുന്ന പതിനേഴ് അംഗ മൂലക കുടുംബത്തില്‍  പെടുന്ന മൂലകമാണ് ഗാഡോലിനിയം. ദുര്‍ലഭരെന്നാണ് പേരെങ്കിലും പ്രകൃതിയില്‍ ഈ കുടുംബാംഗങ്ങളില്‍ പലരുടേയും സാന്നിദ്ധ്യം തീരെ കുറവല്ല. വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആദ്യ കാലങ്ങളില്‍ ഇവയുടെ ലഭ്യത കുറവായിരുന്നു എന്നത് കൊണ്ടാണ്  ദുര്‍ലഭര്‍ എന്ന പേര്  വരാന്‍ കാരണം

മാസ്കുകൾ, തെറ്റിദ്ധാരണകൾ

രോഗാണുബാധയും അതിന്റെ പകർച്ചയും തടയാൻ നിലവിലുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന നിലയിൽ മാസ്കുകൾ ഇന്ന് ഹീറോ പരിവേഷത്തിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവയുടെ ലാളിത്യം നമ്മളെ കബളിപ്പിക്കാൻ സാധ്യതയുണ്ട്. ഒറ്റനോട്ടത്തിൽ, രോഗാണുക്കളെ തടഞ്ഞ് വായുവിനെ മാത്രം അകത്തേയ്ക്കെടുക്കുന്ന (അല്ലെങ്കിൽ പുറത്തേയ്ക്ക് വിടുന്ന) ഒരു അരിപ്പ പോലെയാണ് മാസ്കുകൾ പ്രവർത്തിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷേ സത്യത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ.

ശാസ്ത്രം യഥാര്‍ത്ഥവും കപടവും

നമുക്കിടയിൽ ശാസ്ത്രത്തെയും അതിന്റെ അപാരമായ കഴിവുകളെയും പറ്റി ബഹുമാനമുള്ളവരാണ് അധികവും. പക്ഷേ, ശാസ്ത്രം എന്താണ് എന്ന് അറിവുള്ളവർ ചുരുക്കമാണ്. ശാസ്ത്രത്തിന്റെ അനന്തരഫ ലമായുള്ള സാങ്കേതികവിദ്യകളെ ശാസ്ത്രമായി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്യുന്നത്. ശാസ്ത്രവിദ്യാഭ്യാസം പോലും കുറേ ശാസ്ത്രസത്യങ്ങളും നിയമങ്ങളും സാങ്കേതികവിദ്യകളും വസ്തുതകളും ഹൃദിസ്ഥമാക്കുന്നതിൽ ഒതുങ്ങിനിൽക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെന്തെന്നുള്ള പഠനമോ  ചർച്ചയോ നടക്കുന്നില്ല. കപടശാസ്ത്രം തിരിച്ചറിയുന്നതിന്റെ ആദ്യപടി യഥാർഥശാസ്ത്രമെന്തെന്നു മനസ്സിലാക്കുകയാണ്.

ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ

ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ? 

ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്.

ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്

2024-ൽ ആർടെമിസ് (Artemis) ദൗത്യത്തിലൂടെ ആദ്യമായൊരു വനിതയെ ചന്ദ്രനിൽ എത്തിച്ചു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് നാസ. ആരാവും ആ വനിത എന്ന ആകാംക്ഷയിലാണിപ്പോൾ ലോകം.

ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?

കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു  സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.

സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം

പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം, ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കപ്പെടും.

Close