പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിന്റെ പല മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള 8 റേഡിയോ ടെലിസ്കോപ്പുകള്‍ ഒരത്ഭുത വസ്തുവിനെ ക്യാമറയില്‍ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. വിര്‍ഗോക്ലസ്റ്റര്‍ എന്ന ഗാലക്സി കുടുംബത്തിലെ M87 (മെസ്സിയേ 87) എന്ന ഭീമന്‍ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയാണ് അവ ലക്ഷ്യമിട്ടത്.

കരേൻ ഉലൻബക്ക് ആബേല്‍ പുരസ്കാരം നേടുന്ന ആദ്യവനിത

ഗണിത ശാസ്ത്രത്തിന് നൊബേൽ സമ്മാനങ്ങളില്ല. എന്നാൽ അതിനു തുല്യമായി കരുതപ്പെടുന്ന രണ്ടു സമ്മാനങ്ങളുണ്ട്. ഫീൽഡ്സ് മെഡലും ആബേൽ പുരസ്കാരവും. ഫീൽഡ്സ് മെഡൽ നാലു വർഷത്തിലൊരിക്കലാണ് നല്കപ്പെടുക. 2014ൽ മറിയം മിർസാഖനി എന്ന ഇറാനിയൻ വനിത...

വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!

രു വാല്‍നക്ഷത്രം കൂടി കാണാന്‍ അവസരമൊരുങ്ങുന്നു. പേര് 46P-വിര്‍തനെന്‍. ഓരോ അഞ്ചര (5.4 വര്‍ഷം) വര്‍ഷത്തിനിടയിലും ഈ വാല്‍നക്ഷത്രം സൂര്യനെ വലം വയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിനെ നന്നായി കാണാന്‍ പറ്റുന്ന അവസരമായിട്ടാണ് കണക്കാക്കുന്നത്.

ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

ജീവന്‍റെ രഹസ്യങ്ങളെ തൊട്ടുനില്‍ക്കുന്ന രസതന്ത്രം – നോബല്‍ സമ്മാനം 2018

നോബല്‍ സമ്മാനം 2018 – രസതന്ത്രം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ ഫ്രാന്‍സെസ് എച്ച്‌. അര്‍നോള്‍ഡ്, ബാക്ടീരിയോഫേജുകളെ ഉപയോഗിച്ച് ആന്‍റിബോഡികള്‍ ​ നിര്‍മ്മിക്കുകയും, അവ ഔഷധങ്ങളായി വികസിപ്പിക്കുകയും ചെയ്ത മിസൌറി സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോര്‍ജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാ​സ്‌​ത്ര​ജ്ഞന്‍ സര്‍ ഗ്രിഗറി പി. വിന്റര്‍ എന്നിവര്‍ക്ക്

നോബല്‍ സമ്മാനം 2018 – ഭൗതികശാസ്ത്രം – പ്രകാശം കൊണ്ടുണ്ടാക്കിയ ചവണ

ഡോണ സ്‌ട്രിക്‌ലാൻഡ്, ആർതർ അഷ്‌കിൻ, ഗെരാർഡ് മൗറോ എന്നിവരാണ് ഇത്തവണ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത് .

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമൂലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്.

Close