വരുന്നൂ ഭാഗിക സൂര്യഗ്രഹണം
ഒക്ടോബർ മാസം 25 ന് ഒരു സൂര്യഗ്രഹണം കാണാനുള്ള അവസരം നമുക്ക് ഒത്തുവരികയാണ്. പക്ഷേ, ഇതൊരു പൂർണസൂര്യഗ്രഹണമല്ല. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസറഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും.
Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
ജെയിംസ് വെബ്ബ് പുതുതായി പുറത്തുവിട്ട Pillars of Creation ചിത്രം 1995 ലെ ഹബിൾ ചിത്രവും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
ഫിസിക്സിൽ പ്രേമത്തിനെ എങ്ങനെ നിർവ്വചിക്കും ?
ഫിസിക്സിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഇങ്ങനെ കണ്ടാൽ നിങ്ങളുടെ ഉത്തരം എന്തായിരിക്കും. മലയാളത്തിൽ ആയിരുന്നെങ്കിൽ പ്രേമത്തെ കുറിച്ച് എന്തെങ്കിലും കവിതയോ അല്ലെങ്കിൽ “പേരറിയാത്തൊരു നൊമ്പര ത്തെ പ്രേമമെന്നാരോ വിളിച്ചു എന്ന സിനിമാപ്പാട്ടെങ്കിലുമോ എഴുതി വയ്ക്കാമായിരുന്നു. ഇതിപ്പോ ഫിസിക്സിൽ പ്രേമത്തിനൊക്കെ നിർവചനം ഉണ്ടോ? അങ്ങനൊരു നിർവചനം പ്രേമത്തിനു ഉണ്ടാവാൻ അധികം സമയം വേണ്ടാ എന്നാണു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ആൻഡ്രോമീഡ ഗാലക്സിയെ ചിത്രീകരിച്ചത് എങ്ങനെ ?
ഇരുപത്തി മൂന്ന് വയസ്സുള്ള കൊച്ചി മുണ്ടംവേലിയിലെ എംഇഎസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിയായ എ.ആർ.കൃഷ്ണദാസ് ഒരു ടൈം ട്രാവൽ നടത്തിയതിന്റെ ത്രില്ലിലാണ്. അതും കൊച്ചിയിലെ അമരാവതിയിലെ തന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന്.
ആയുസ്സിന്റെ പുസ്തകങ്ങള്‍
സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം തെല്ലുപോലും ആരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓരോ നൊബേല്‍ പ്രഖ്യാപന സമയത്തും ഉയര്‍ന്നു വരുന്ന പേരുകളുടെ പട്ടികയില്‍ ഇക്കുറി സമ്മാനിതയായ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണോയുടെ പേരുണ്ടായിരുന്നു.
പ്രിയോണുകൾ: രോഗാണുക്കളായ പ്രോട്ടീനുകൾ
പ്രോട്ടീൻ കണ്ണികൾ പ്രത്യേക ആകൃതിയിൽ മടങ്ങിയാൽ മാത്രമാണ് പ്രവർത്തനക്ഷമമാകൂ..എന്നാൽ വികൃതമായ രീതിയിലാണ് അവ മടങ്ങുന്നതെങ്കിൽ (misfolded) അവയ്ക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെടുകയോ, ചിലപ്പോൾ രോഗകാരകങ്ങളാവുകയോ ചെയ്യും. രോഗാണുക്കളായി രൂപാന്തരപ്പെടുന്ന അത്തരം പ്രോട്ടീനുകളുടെ വിളിപ്പേരാണ് പ്രിയോൺ (Prion).
ഡാർട്ട് മിഷൻ വിജയകരം – ലക്ഷ്യമിട്ടതിലും 25 ഇരട്ടി വഴിമാറി ഛിന്നഗ്രഹം
ഡാർട്ട് മിഷൻ വിജയകരം. അതേ, അവസാനം അതു നമ്മൾ സാധിച്ചെടുത്തു. ഒരു പ്രപഞ്ചവസ്തുവിന്റെ സഞ്ചാരപഥം നമ്മൾ മാറ്റിയിരിക്കുന്നു…
തന്മാത്രകളെ ക്ലിപ്പിട്ടുറപ്പിച്ച രസതന്ത്ര നൊബേൽ
തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉപയോഗപ്രദമായ പുതിയ രാസവസ്തുക്കൾ നിർമ്മിക്കുന്ന ലളിതവും ഫലപ്രദവുമായ വിദ്യ കണ്ടെത്തുകയും അത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് കോശത്തിനകത്തെ ജൈവവസ്തുക്കളുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത രസതന്ത്രജ്ഞരാണ് ഇത്തവണത്തെ നോബൽ പുരസ്കാരം നേടിയത്.