ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകള്‍!

ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകളുമായി പേഴ്സിവിയറന്‍സ്! പേഴ്സിവിയറന്‍സ് ചൊവ്വയിലെത്തിയിട്ട് 125 ദിവസങ്ങള്‍ കഴിഞ്ഞു. ഇത്രയും ദിവസങ്ങള്‍കൊണ്ടു മാത്രം പുറത്തുവിട്ടതാണ് ഈ ഒരു ലക്ഷം ചിത്രങ്ങളും. ജൂണ്‍ 27നായിരുന്നു ഈ നേട്ടം. ഇന്‍ജന്യൂയിറ്റി എടുത്ത ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

ജ്ഞാന സമൂഹത്തിന്റെ ബോധനമാധ്യമം – ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും – RADIO LUCA

കേൾക്കാം ബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര...

ബഹിരാകാശ ചവറ്റുകൂന ! 

ബഹിരാകാശത്തിലെ ഉപയോഗരഹിതമായ ഏതു വസ്തുവിനെയും ബഹിരാകാശമാലിന്യം അഥവാ സ്പേസ് ജങ്ക് എന്ന് വിളിക്കാം. ഉൽക്കാശിലകൾ മുതൽ മനുഷ്യനിർമ്മിത യന്ത്രഭാഗങ്ങൾ വരെ അതിൽ ഉൾപ്പെടും. ഭൂമിയോടു അടുത്തു നിൽക്കുന്ന ഓർബിറ്റുകളിൽ മനുഷ്യൻ വിക്ഷേപിച്ചിട്ടുള്ള വസ്തുക്കൾ ആണ് മാലിന്യത്തിന്റെ വലിയൊരു പങ്കും. ബഹിരാകാശപേടകങ്ങളിലെയും മറ്റും പെയിന്റിന്റെ ശകലങ്ങൾ മുതൽ പ്രവർത്തനരഹിതമായ കൃത്രിമോപഗ്രഹങ്ങളും റോക്കറ്റുകളുടെ അവശിഷ്ടങ്ങളും വരെ ഇതിൽപ്പെടും

തവിട്ട് മേഘങ്ങളും കാലാവസ്ഥയും

വായു മലിനീകരണം അത്യധികം ഉള്ളയിടങ്ങളിൽ അന്തരീക്ഷത്തിൽ കാണുന്ന കട്ടിയേറിയ പുകരൂപത്തിലുള്ള മാലന്യപാളികളാണ് തവിട്ട് മേഘങ്ങൾ (brown clouds). പേരുകൊണ്ട് മേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ മേഘഗണത്തിൽപ്പെടുന്നവയല്ല. മലിനീകരണത്തിന്റെ ഉപോല്പന്നങ്ങളാണ് ഇവയുടെ ഘടകങ്ങൾ എന്നതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ മികച്ച സൂചകങ്ങൾ കൂടിയാണ് തവിട്ട് മേഘങ്ങൾ.

ആദ്യത്തെ മനുഷ്യനിർമ്മിത ക്വാസി ക്രിസ്റ്റൽ

1945 -ൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയാർ പരീക്ഷണത്തിന്റെ ബാക്കിപത്രമായാണ് ഈ ക്വാസി ക്രിസ്റ്റൽ രൂപപ്പെട്ടത് എന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.

ഒരു ആരോഗ്യ സംവാദം

പ്രാഥമികാരോഗ്യത്തിനും സർക്കാരിൻ്റെ മുതൽ മുടക്ക് വർദ്ധിപ്പിക്കാനുമൊക്കെയുള്ള രാഷ്ട്രീയ സമ്മർദ്ദം ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. പൗരാണിമ മഹിമ പറച്ചിലും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമൊക്കെ ഈ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുക മാത്രമേ ചെയ്യൂ. ഡോക്ടർ അരവിന്ദൻ രചിച്ച ആരോഗ്യ സംവാദം – വായിക്കാം

കോന്നി വനമേഖലയിൽ കാട്ടുപന്നികളുടെ കൂട്ടമരണത്തിന് കാരണം ക്ലാസിക്കൽ പന്നിപ്പനി -മനുഷ്യരിലേയ്ക്ക് പകരുമെന്ന ഭീതി വേണ്ട

‘ ജനം ഭീതിയിൽ, കോന്നിയിൽ കാട്ടുപന്നികളിൽ പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു” കഴിഞ്ഞ ദിവസം മുഖ്യധാര ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയുടെ തലകെട്ടാണിത്. കോവിഡ് അതിജീവനകാലത്ത് മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകർച്ചവ്യാധി കൂടി സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടെന്ന വാർത്ത വായിക്കുമ്പോൾ ആരിലും ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ കോന്നി വനമേഖലയിൽ ചത്തൊടുങ്ങിയ കാട്ടുപന്നികളിൽ സ്ഥിരീകരിച്ചത് പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുൻസ ( Swine influenza /  Swine flu / Pig flu/ H1N1 ) അല്ല, മറിച്ച് ക്ലാസിക്കൽ പന്നിപ്പനി ( Classical swine fever / C.S.F.) എന്നറിയപ്പെടുന്ന പന്നികളെ മാത്രം ബാധിക്കുന്ന, പന്നികളിൽ നിന്നും പന്നികളിലേയ്ക്ക് മാത്രം പടരുന്ന രോഗമാണെന്നതാണ് വാർത്തയുടെ കൃത്യമായ വസ്തുത.

ആടുകൾക്ക് വിളർച്ച സൂചികയനുസരിച്ച് വിരമരുന്ന് നൽകാം

സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. ഈ കാർഡ് ഉപയാഗിച്ചാൽ വിരമരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ളതിന്റെ 73% ആയി കുറയ്ക്കാൻ സാധിക്കും

Close