ഒരു വ്യാഴവട്ടം പിന്നിടുന്ന ആസ്ട്രോ കേരള
അമേച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ആസ്ട്രോ കേരള എന്ന കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മ രൂപം കൊണ്ടിട്ട് പന്ത്രണ്ടു വർഷങ്ങൾ ആകുന്നു.
ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് – വീഡിയോ അവതരണം
ശാസ്ത്ര ഗവേഷണരംഗത്തെ നിർണായകമായ ചുവടുവെപ്പായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിർമാണം – ചരിത്രം – ലക്ഷ്യങ്ങൾ – പ്രവർത്തനം എന്നിവയെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ. ആനന്ദ് നാരായണന്റെ അവതരിപ്പിക്കുന്നു. ആസ്ട്രോയും തിരുവനന്തപുരത്തെ പിഎംജിയിലുള്ള കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റോറിയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ലിയോണാർഡ് ധൂമകേതു – കേരളത്തിൽനിന്നുള്ള ചിത്രങ്ങൾ
[su_note note_color="#fbfbd1" text_color="#000000" radius="2"]തിയ്യതി : 2021 ഡിസംബർ 28 ബുധനാഴ്ച സ്ഥലം : ഏനിക്കര, കരകുളം, തിരുവനന്തപുരം ഫഹദ് ബിൻ അബ്ദുൾ ഹസിസ്, കിരൺ മോഹൻ എന്നിവർ എടുത്ത ഫോട്ടോ. ഇരുവരും തിരുവനന്തപുരത്തെ...
കോസ്മിക് കലണ്ടർ
കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത് 365 ദിവസത്തിൻ്റെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു.
ഹബിളിനു മടക്കം, ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനു തുടക്കം
ഹബ്ബിൾ ടെലിസ്കോപ് ബഹിരാകാശ നിരീക്ഷണം അവസാനിപ്പിക്കുന്നു. പിൻഗാമിയായി ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് 2018ഒക്ടോബറിൽ വിക്ഷേപിക്കപ്പെടും. ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST.
ബെറിലിയവും ജെയിംസ് വെബ് ടെലിസ്കോപ്പും
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ (James Webb Telescope) പ്രഥമ ദർപ്പണം നിര്‍മ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ബെറിലിയമാണ്.
ലിയോണാർഡ് ധൂമകേതു വന്നെത്തി…
ഇപ്പോൾ ഇത് നമ്മുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഡിസംബർ 6 ാം തീയതി ഇത് ആകാശത്ത് സ്വാതി (ചോതി) നക്ഷത്രത്തിൽ നിന്ന് 5 ഡിഗ്രി അകലെയെത്തും. ഡിസംബർ 12 ആകുന്നതോടെ ഇത് ഭൂമിയിൽ നിന്ന് 3.5 കോടി കിലോമീറ്റർ മാത്രം ദൂരത്ത് എത്തും.
കൊറോണല്‍ മാസ് ഇജക്ഷന്‍ കണ്ടെത്താന്‍ പള്‍സാര്‍ സിഗ്നലുകള്‍
പൂനെയ്ക്കടുത്തു സ്ഥാപിച്ചിരിക്കുന്ന ഒരു ദൂരദര്‍ശിനിയിലൂടെ പള്‍സാറുകളില്‍ നിന്നു വരുന്ന വളരെ കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങളെ ജ്യോതിശാസ്ത്ര ഗവേഷകര്‍ സ്ഥിരമായി നിരീക്ഷിക്കാറും അവയെ വിശകലനം ചെയ്യാറുമുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരം ഒരു നിരീക്ഷണത്തിലൂടെയാണ് സൂര്യനില്‍ നിന്നുള്ള ദ്രവ്യത്തിന്റെ പുറന്തള്ളല്‍ അഥവാ “കൊറോണല്‍ മാസ് ഇജക്ഷന്‍” ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മലയാളികളായ ഡോ. എം. എ. കൃഷ്ണകുമാര്‍, അഭിമന്യു സുശോഭനന്‍, പ്രൊഫ. അച്ചംവീട് ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍.