പേവിഷബാധ ഒരു പൊതുജനാരോഗ്യപ്രശ്നം – തുടച്ചുനീക്കാം പ്രതിരോധകുത്തിവെപ്പിലൂടെ

രാജ്യത്ത് പേവിഷബാധ മൂലമുള്ള മരണം 2030 ഓട് കൂടി പൂജ്യത്തിലെത്തിക്കൂക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം മുഖേന ആരംഭിച്ച പദ്ധതിയായ ദേശീയ പേവിഷബാധാ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

#വാക്‌സിനൊപ്പം – ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം

അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ – വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ വാക്സിനേഷൻ പൂർണമായും നടക്കുന്നില്ല. വാക്സിൻ രജിസ്ട്രേഷന്റെ ഡിജിറ്റൽ പ്രക്രിയയിൽ പങ്കെടുക്കാൻ തക്ക സാങ്കേതിക വൈദഗദ്ധ്യം ഇല്ലാത്ത ആളുകളും ഉണ്ട്. ഗർഭിണികളിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും വാക്സിനെകുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നതും ഒരു കാരണമാണ്. എത്രയും വേഗം വാക്സിൻ എല്ലാവരിലുമെത്തിക്കുന്നതിനുള്ള ജനകീയാരോഗ്യ ക്യാമ്പയിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കമിടുകയാണ്. സെപ്റ്റംബർ 24 രാത്രി 7 മുതൽ 8 വരെയാണ് സംസ്ഥാനതലത്തിലുള്ള പരിശീലനം. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ മൂന്നാമതും നിപ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ

നിപ്പ രോഗം മൂന്നാമതും കേരളത്തിൽ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ ഡോ.കെ.പി.അരവിന്ദൻ പങ്കുവെക്കുന്നു

എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA

എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം റേഡിയോ ലൂക്കയിൽ വിശദീകരിക്കുന്നു.

ഡോ. ഫിർദൗസി ഖദ്രി – ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക്‌ മാഗ്സസെ

ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ്...

കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും

ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.

വാക്സിൻ മിക്സിംഗും ICMR പഠനവും

ഒരു വാക്സിനെ തുടർന്ന് മറ്റൊരു വാക്സിൻ നൽകുന്ന ‘വാക്സിൻ മിക്സിങ്ങ്’ രീതി ഒരു പക്ഷെ ഫലപ്രദമായിരിക്കാം. ഇതിനെ പറ്റി പഠനങ്ങൾ നടന്നു വരുന്നു. ഏതു തരം വാക്സിനുകൾക്കാണ് ഇത് ഫലപ്രദമാവുക, തമ്മിലുള്ള ഇടവേള എന്തായിരിക്കണം, ആദ്യം ഏതു വാക്സിൻ ആണ് നൽകേണ്ടത് എന്ന കാര്യങ്ങൾ ഒക്കെ വിശദമായി പഠിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. 18 പേരിൽ മാത്രം നിരീക്ഷിച്ച് കോവിഷീൽഡിന്റെ കൂടെ കോവാക്സിൻ  കൊടുക്കാമെന്ന ICMRന്റെ  പ്രസ്താവന പുനഃപരിശോധിക്കേണ്ടതുണ്ട്. പുതിയ ICMR. പഠനത്തിന്റെ പശ്ചാത്തലത്തിൽ ഡോ.കെ.കെ.പുരുഷോത്തമൻ സംസാരിക്കുന്നു…

ട്രാൻസ്ജെൻഡർ വ്യക്തികളും ലിംഗമാറ്റ ശസ്ത്രക്രിയയും – അറിയേണ്ട വസ്തുതകൾ | ഡോ. ജിമ്മി മാത്യു

സ്ത്രീ, പുരുഷ വ്യക്തിത്വങ്ങൾ പോലെ തികച്ചും സ്വാഭാവികമായ അവസ്ഥയാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വവും. ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചും ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ വളരെ ലളിതമായി ഡോ. ജിമ്മി മാത്യു വിശദമാക്കുന്നു.

Close