മരം നട്ടാല്‍ കോവിഡ് മരണങ്ങള്‍ ഇല്ലാതാകുമോ?

കേരളമൊഴികെ രാജ്യമെമ്പാടും മെഡിക്കല്‍ ഓക്സിജന്റെ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടെ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ശ്വസനത്തകരാറുകളെ നേരിടാം എന്ന തികച്ചും അബദ്ധജടിലമായ വാദം പലയിടത്തു നിന്നും ഉയര്‍ന്നുവരികയുണ്ടായി. ഓക്സിജന്‍ എങ്ങനെയാണ് ശ്വസനപ്രക്രിയയില്‍ ഇടപെടുന്നത് എന്നും കോവിഡ് 19 അതിനെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നും പരിശോധിച്ചാല്‍ ഇതിലെ അശാസ്ത്രീയതയും മണ്ടത്തരവും വ്യക്തമാകും

വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും

ചില കീടങ്ങൾ ഒന്നോ രണ്ടോ ഇനം വിളകളെ മാത്രം ഭക്ഷണമാക്കുമ്പോൾ ചില വില്ലന്മാർ നിരവധിയിനം സസ്യങ്ങളെ ആക്രമിച്ചു നാശം വിതയ്ക്കുന്നു.  ഇത്തരം ബഹുഭക്ഷികളായ കീടങ്ങളിൽ പ്രധാനിയാണ് വെള്ളീച്ച (White fly; Bemicia tabaci). ഇത്ര വിവിധങ്ങളായ ചെടികളുടെയത്രയും പ്രതിരോധശേഷിയെ തകർക്കാനുള്ള എന്ത് വിദ്യയാണ് വെള്ളീച്ചകളുടെ കൈവശമുള്ളത്? ഈ വിദ്യ എന്താണെന്നറിയുക എന്നതാണ് വെള്ളീച്ചകളെ സുസ്ഥിരമായി നിയന്ത്രണവിധേയമാക്കുന്നതിലേക്കുള്ള താക്കോൽ.

മഹാമാരിയുടെ കാലത്തെ അതിജീവനശേഷി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരാണ് ഏറ്റവും അതിജീവന ശേഷിയുള്ളവർ എന്നത് കുഴക്കുന്ന പ്രശ്‌നമാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ സവിശേഷ ചികിത്സാ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് അതിജീവനം എന്നത് വ്യക്തികളുടെ രോഗപ്രതിരോധപ്രതികരണത്തെ ആശ്രയിക്കുന്നുവെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പലപ്പോഴും മനുഷ്യരിലെ രോഗപ്രതിരോധ പ്രതികരണം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഒരു വഴിക്ക് രോഗാണുബാധയെ ചെറുക്കാൻ സഹായിക്കുമ്പോൾ തന്നെ മറുവഴിക്ക് അമിതപ്രതികരണം മൂലമുണ്ടാവുന്ന രോഗാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. 

കണ്ണുകളുടെ നിറങ്ങൾ നിയന്ത്രിക്കുന്ന 50-ൽ അധികം പുതിയ ജീനുകൾ കണ്ടെത്തി

കണ്ണുകളുടെ നിറങ്ങൾ നിയന്ത്രിക്കുന്ന 50-ൽ അധികം ജീനുകൾ ഉണ്ടെന്ന് ജീനോം-വൈഡ് അസോസിയേഷൻ പഠനം (Genome-wide association study -GWAS) രേഖപ്പെടുത്തുന്നു.

സ്വന്തം പാട്ട് മറന്നുപോയ ഒരു പക്ഷി

സ്വന്തം ആവാസ സ്ഥാനം നഷ്ടപ്പെട്ട റീജന്റ് ഹണി ഈറ്റർ സ്വന്തം ഇനത്തിലുള്ള പക്ഷികൾക്കൊപ്പമല്ല മറ്റിനം പക്ഷികൾക്കൊപ്പമാണ് ജീവിക്കുന്നത്. അവയുടെ പാട്ടുകൾ പാടാനാണ് ശ്രമിക്കുന്നത്. സ്വന്തം ശബ്ദം തിരിച്ചറിയാനാവാതെ അസ്തിത്വം നഷ്ടപ്പെടുന്ന പക്ഷികളെ കാത്തിരിക്കുന്നത് വേദനാജനകമായ വംശനാശ ഭീഷണിയാണ്.

പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍

സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും  ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും  സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.

മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ

മനുഷ്യന്റെ ചർമ്മകോശങ്ങളിൽ നിന്നും മനുഷ്യഭ്രൂണങ്ങൾക്ക് സമാനമായ ഘടനകൾ ! ഇതോടെ പരീക്ഷണശാാലയിൽ മനുഷ്യഭ്രൂണങ്ങളും ഭ്രൂണവിത്തുകോശങ്ങളുമൊക്കെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്കും തർക്കങ്ങൾക്കും അവസാനമായേക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

ലിംഗം തുരപ്പൻ -“കാണ്ടിരു “

പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്രമണത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്ര ആർച്ച് പാതയിലൂടെ കുതിച്ച് ചാടി കയറി തുരന്ന് ലിംഗത്തിലൂടെ അകത്തേക്ക് കയറുന്ന കാര്യം ഒന്ന് ഓർത്തു നോക്കൂ. മാംസം ചവച്ച് തിന്ന് അത് മൂത്രസഞ്ചി ലക്ഷ്യമാക്കി നീങ്ങുന്നു. ജീവൻ രക്ഷിക്കാൻ ഉടൻ ചെയ്യാവുന്ന ഏക വഴി പീച്ചാത്തി എടുത്ത് ലിംഗം പറ്റെ മുറിച്ച് കളയുക മാത്രമാണ്. രക്തദാഹികളായ പിരാനകളുടെ നിറം പിടിപ്പിച്ച കഥകൾക്ക് ഒപ്പം മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു മീനാണ് ലിംഗം തുരപ്പൻ – “കാണ്ടിരു “

Close