ജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK

ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ. ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു…ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.

ജീനോം എഡിറ്റഡ് വിളകളും ഭദ്രയുടെ സംശയങ്ങളും

രാവിലെ അടുക്കളത്തോട്ടത്തിൽ അച്ഛനെ സഹായിച്ചത്തിനു ശേഷം ചായയും കുടിച്ചുകൊണ്ട് പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ഭദ്ര ആ വാർത്ത ശ്രദ്ധിച്ചത്: “ജീനോം എഡിറ്റഡ് വിളകൾക്ക് കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി” – ജീനോം എഡിറ്റഡ് വിളകളെകുറിച്ച് ഭദ്രയുടെ സംശയങ്ങളും അവൾക്കു കിട്ടിയ മറുപടിയും വായിക്കാം

സൈറ്റോജനറ്റിക്സ് : ക്രോമോസോമുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

സൈറ്റോജിനെറ്റിക്സ് മേഖലയിൽ ഉള്ള സാങ്കേതിക വികാസത്തോടെ ഇപ്പോൾ നമുക്ക് പല തരം  കോശങ്ങളുടെ ക്രോമസോമുകളെ പഠിക്കുവാൻ സാധിക്കും. കാൻസർ കോശങ്ങളിലും ക്രോമസോമുകളിൽ വ്യത്യാസം ഉണ്ടോ എന്ന് നിർണ്ണയിക്കാൻ സാധിക്കും

ജനിതകശാസ്ത്രവാരം – 7 ദിവസത്തെ LUCA TALK – രജിസ്ട്രേഷൻ ആരംഭിച്ചു.

ഗ്രിഗർ മെൻഡലിന്റെ 200ാമത് ജന്മ വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന LUCA TALK സംഘടിപ്പിക്കുന്നു.

ആധുനിക കൃഷി : മെൻഡല്‍ മുതല്‍ മ്യൂട്ടേഷൻ ബ്രീഡിങ് വരെ

പരമ്പരാഗത കൃഷിയില്‍ നിന്നും ആധുനിക കൃഷിയിലേക്ക് എത്തുമ്പോൾ സസ്യങ്ങളുടെ ജനിതക ഘടന മനസ്സിലാക്കി, ശാസ്ത്രീയമായി മേന്‍മയുള്ള വിളകളെ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യങ്ങള്‍ രംഗത്തു വന്നു.

മെൻഡലിനു ശേഷമുള്ള ജനിതകശാസ്ത്ര മുന്നേറ്റങ്ങൾ

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ജനിതകശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്ത് ഉണ്ടായ പുരോഗതി വിലയിരുത്തുന്നു. ഇത് വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാക്കിയ
സ്വാധീനം വിശകലനം ചെയ്യുന്നു

മെൻഡലും ഫിഷറും – ഒരു ശാസ്ത്രവിവാദത്തിന്റെ ചരിത്രം

രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ രണ്ട് അതികായന്മാർ തമ്മിലുണ്ടായ ഒരു ‘ഏറ്റുമുട്ടലി’ന്റെ കഥയാണിത്. ഈ വിവാദം ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ച് പല പാഠങ്ങളും നൽകുന്നുണ്ട്. ഒന്നാമത്, എത്ര വലിയ ആളായാലും, ചോദ്യം ചെയ്യപ്പെടണം എന്നത്. അതോടൊപ്പം വസ്തുതകളിൽ ഊന്നിനിന്നുകൊണ്ടു മാത്രമെ ഒരു സംവാദം തുടരാനാവൂ എന്നതും. ജനിതകശാസ്ത്രത്തിൽ മെൻഡലും ഫിഷറും നടത്തിയ സംഭാവനകളുടെ വലിപ്പം വ്യക്തമാക്കുന്ന ആ ശാസ്ത്രചരിത്രം വായിക്കാം.

Close