ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി
മുള്ളിലവ് അഥവാ മുള്ളുമുരിക്ക് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.
ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും
ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച് കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന് 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ് ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത് എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.
പാലിനോളജി – പൂമ്പൊടിയെ പറ്റിയുള്ള പഠനം
പൂമ്പൊടികളെപ്പറ്റിയുള്ള പഠനത്തിന് പാലിനോളജി എന്നാണു പറയുന്നത്. പൂമ്പൊടിയെ പറ്റിയുള്ള പഠനം വഴി കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും പാറകളുടെ പ്രായം നിര്‍ണയിക്കാനും ഒരു പ്രദേശത്തെ ജൈവ വൈവിധ്യം മനസ്സിലാക്കാനും സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം?
മരങ്ങള്‍ക്ക് പച്ചനിറമാണെങ്കിലും മലകള്‍ക്കെന്താ നീലനിറം?
കാട്ടിലെ മരങ്ങള്‍ക്കൊക്കെ പച്ചനിറമായിട്ടും മലകളെന്താ ദൂരേന്ന് നോക്കുമ്പോള്‍ നീലനിറത്തില്‍ കാണുന്നത്? ഫിസിക്‌സ് അധ്യാപകര്‍ പോലും ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുപോകാറുണ്ട്.
വസന്തം വന്ന വഴി : ഡാര്‍വിനെ കുഴക്കിയ നിഗൂഡതയുടെ ചുരുളഴിയുമ്പോള്‍
വ്യത്യസ്ത സസ്യ വിഭാഗങ്ങളുടെ ജനിതക ഘടന പഠിച്ച് അവയുടെ ആദ്യ പൂർവികരുടെ രൂപം ഒരു കൂട്ടം ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നു. ധാരാളം ഇതളുകൾ ഉള്ള ഈ ആദ്യ പുഷ്പ്പം ഘടനായപരമായ ചില മാറ്റങ്ങൾ ഒഴിച്ചാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ ചെമ്പകപ്പൂവിനെ പോലെ ഇരിക്കുന്നവയാണ്. കൗതുകകരമായ ഈ പുഷ്പ വിജ്ഞാനം പങ്കുവയ്ക്കുകയാണ് ലേഖനത്തില്‍.
ചിറകരിഞ്ഞ സ്രാവുജീവിതം
കൊച്ചിയില്‍നിന്നും പതിനഞ്ചുകോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പിടിച്ചെടുത്തു. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും വായിക്കുക.
ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍
മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.
അറിഞ്ഞതിനുമപ്പുറം കടന്ന മറിയം മിർസാഖനി
ഫീൽഡ്സ് മെഡലിന്റെ എട്ടു ദശകം നീളുന്ന ചരിത്രത്തിലെ ആദ്യ വനിതയായിരുന്നു, സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ മുപ്പത്തിയേഴുവയസ്സുള്ള ഗണിത പ്രൊഫസർ, മറിയം മിർസാഖനി എന്ന ഇറാൻകാരി. ഇന്ന്, 2017 ജൂലൈ 15ന് അർബുദം ആ മഹദ് ജീവിതത്തിന് തിരശ്ശീലയിട്ടിരിക്കുന്നു.