നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം

ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനം

PS 397- തന്റെ മുന്നിൽ പരന്നുകിടക്കുന്ന, ചുറ്റുമുള്ള മരങ്ങളിൽ നിന്നും പൂമ്പാറ്റകളുടെ ഭാരം കൊണ്ട് ഒടിയുന്ന പൈൻ മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും വീണുകൊണ്ടിരിക്കുന്ന മൊണാർക്ക് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ഒന്നിന്റെ ചിറകിൽ ഒട്ടിച്ചിരിക്കുന്ന ടാഗ് നമ്പർ കണ്ട് കാനഡയിലെ ടൊറന്റോയിലെ ജീവശാസ്ത്രകാരനായ ഡോ. ഫ്രെഡ് ഉർഖുഹാർട്ട് അദ്ഭുതത്താൽ തരിച്ചിരുന്നുപോയി. അക്കാലംവരെ മനുഷ്യരെ വിസ്മയിപ്പിച്ച ഒരു രഹസ്യം അങ്ങനെ ചുരുളഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെതന്നെ ഏറ്റവും വിസ്മയകരമായ ജീവശാസ്ത്ര കണ്ടുപിടുത്തങ്ങളിലൊന്നായി അതുമാറി.

സ്റ്റീഫൻ ഹോക്കിംഗിന്റെ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം.

2015 സപ്തംബർ 14 ന് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററി (LIGO) ആദ്യമായി കണ്ടെത്തിയതും GW 150914 എന്ന് നാമകരണം ചെയ്യപ്പെട്ടതുമായിരുന്ന ഗുരുത്വ തരംഗത്തെ പഠന വിധേയമാക്കിയാണ് ഹോക്കിംഗിന്റെ തമോഗർത്തങ്ങൾ സംബന്ധിച്ച ഏരിയ സിദ്ധാന്തം ഇപ്പോൾ സ്ഥിരീകരിച്ചത്.

ആംബർഗ്രിസ്- തിമിംഗല ഛർദ്ദിലോ? 

തിമിംഗലങ്ങളിൽ നിന്നുലഭിച്ച മുപ്പത് കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ  തൃശൂരിലെ ചേറ്റുവയിൽ നിന്ന് വനം വകുപ്പ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത് വാർത്ത ആയിരിക്കുകയാണല്ലോ. കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യ സംഭവം എന്ന രീതിയിൽ വലിയ ശ്രദ്ധ  നേടിയതിൽ അത്ഭുതപ്പെടേണ്ടതില്ല.. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായതും അശാസ്ത്രീയവുമായ നിഗമനങ്ങളും വാർത്തകളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

കെ.റെയിൽ EIA, DPR പൊതുജന ചർച്ചയ്ക്ക് ലഭ്യമാക്കുക

സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നതിന് അവസരമുണ്ടാക്കണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരത്തിലുള്ള പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്നതിനാല്‍ കെ- റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ കേരള സര്‍ക്കാറും പ്രോജക്ട് മാനേജ്മെന്റും തയ്യാറാവേണ്ടതുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ കുറിപ്പ്

ശാസ്ത്രകേരളം – ആർക്കൈവ് പഴയകാല ലക്കങ്ങൾ വായിക്കാം

അമ്പത് വർഷം പിന്നിട്ട ശാസ്ത്രകേരളത്തിന്റെ പഴയകാല ലക്കങ്ങൾ ഇപ്പോൾ ശാസ്ത്രകേരളം ആർക്കൈവിൽ വായിക്കാം. ഡൗൺലോഡ് ചെയ്യാം. 60% പഴയാകാല ശാസ്ത്രകേരളം മാസികകളും ചുവടെയുള്ള ലിങ്കിൽ വർഷക്രമത്തിൽ ലഭ്യമാണ്. ശാസ്ത്രകേരളം ആർക്കൈവ്

ചൊവ്വ – ശുക്ര – ചാന്ദ്ര സംഗമം 12-13 ജൂലൈ 2021

2021 ജൂലൈയിലെ രാത്രികളിൽ ആകാശത്ത് പടിഞ്ഞാറ് ദിക്കിലേക്ക് നോക്കിയാൽ ചൊവ്വയുടെയും ശുക്രന്റെയും സഞ്ചാരപഥങ്ങൾ പരസ്പരം കൂട്ടിമുട്ടി കടന്നുപോകുന്നതായി കാണപ്പെടും. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഈ കാഴ്ച വളരെ വ്യക്തമായി കാണുവാൻ കഴിയും. ദിനം പ്രതി അടുത്ത് അടുത്തായി വന്ന് ജൂലൈ 13 ന് രണ്ട് ഗ്രഹങ്ങൾക്കും ഇടയിൽ ഉള്ള കോണളവ് ഏതാണ്ട് 0.5 ഡിഗ്രി വരെ എത്തും. ഇത് മാത്രമല്ല. ജൂലൈ 12 ന് ഇതിനോടൊപ്പം മറ്റൊരു അതിശയ കാഴ്ചയും കാണാം. അന്ന് ശുക്രനും ചൊവ്വക്കും ഒപ്പം ചന്ദ്രനെയും ഇവയുടെ സഞ്ചാര പഥത്തിനടുത്തു കാണുവാൻ സാധിക്കും. ശുക്ര – ചൊവ്വ സഞ്ചാര പാതയിൽ നിന്ന് ഏതാണ്ട് 4 ഡിഗ്രി ദൂരത്തിൽ ആണ് ചന്ദ്രനെ കാണുവാൻ സാധിക്കുന്നത്. ഈ സംയോജനങ്ങൾ എല്ലാം തന്നെ നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും.

മൂങ്ങ രാജ്യത്തെ കട്ടപ്പ – മീൻ കൂമൻ

രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം..പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.

Close