സുനില്‍ ദേവ്
ഗണിതശാസ്ത്ര നോബല്‍ സമ്മാനം എന്നരിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിത, മറിയം മിർസഖാനിയെ കുറിച്ച് വായിക്കാം.
![By Florian Caullery [CC BY-SA 3.0 (http://creativecommons.org/licenses/by-sa/3.0)], via Wikimedia Commons](https://i0.wp.com/luca.co.in/wp-content/uploads/2017/07/Maryam_Mirzakhani-1024x576.jpg?resize=618%2C348)
ഫീൽഡ്സ് പതക്കം
![<a title="By Stefan Zachow of the International Mathematical Union; retouched by King of Hearts (File Front.tif) [Public domain], via Wikimedia Commons" href="https://commons.wikimedia.org/wiki/File%3AFieldsMedalFront.jpg" target="_blank" rel="noopener"><img class="aligncenter" src="https://upload.wikimedia.org/wikipedia/commons/thumb/0/0c/FieldsMedalFront.jpg/512px-FieldsMedalFront.jpg" alt="FieldsMedalFront" width="512" height="492" /></a> FieldsMedalFront](https://upload.wikimedia.org/wikipedia/commons/thumb/0/0c/FieldsMedalFront.jpg/512px-FieldsMedalFront.jpg)
![By Stefan Zachow of the International Mathematical Union; retouched by King of Hearts (File Front.tif) [Public domain], via Wikimedia Commons FieldsMedalBack](https://upload.wikimedia.org/wikipedia/commons/thumb/4/49/FieldsMedalBack.jpg/512px-FieldsMedalBack.jpg)
ഗണിതത്തിലെ ശ്രദ്ധേയ കണ്ടെത്തലുകൾക്കുള്ള അന്താരാഷ്ട്ര പതക്കം (International Medal for Outstanding Discoveries in Mathematics) എന്നാണ് ഔദ്യോഗിക നാമം എങ്കിലും ഫീൽഡ്സ് പതക്കം എന്നാണ് തുടക്കം മുതലേ ഈ പുരസ്കാരം അറിയപ്പെട്ടു വരുന്നത്. പതക്കവിജയികൾക്ക് ഫീൽഡ്സ് പ്രായ പരിധിയൊന്നും കല്പിച്ചിരുന്നില്ല. എന്നാൽ, ഈ പുരസ്കാരം ഒരാൾ കൈവരിച്ച ഗവേഷണ നേട്ടങ്ങൾക്കുള്ള അംഗീകാരം മാത്രമല്ല, അയാളുടെ തുടർന്നുള്ള പരിശ്രമങ്ങൾക്ക് പ്രോത്സാഹനവും മറ്റുള്ളവർക്ക് കൂടുതൽ പരിശ്രമിക്കാനുള്ള പ്രേരണയും കൂടി ആകണം എന്ന ഫീൽഡ്സിന്റെ അഭിലാഷം മനസ്സിൽ വച്ച്, സമ്മാനം നല്കുന്ന വർഷം ജനുവരി ഒന്നിന് നാല്പതു വയസ്സ് തികഞ്ഞിട്ടില്ലാത്തവർക്കുമാത്രമാണ് ഗണിതയൂണിയൻ സമ്മാനം നല്കിവരുന്നത്. ഗണിതയൂണിയന്റെ, നാലുകൊല്ലത്തിലൊരിക്കൽ ചേരുന്ന അന്താരാഷ്ട്ര കോൺഗ്രസിലാണ് രണ്ടോ മൂന്നോ നാലോ ഗണിതജ്ഞർക്ക് ഫീൽഡ്സ് സമ്മാനം നല്കപ്പെടുന്നത്.
മറിയം മിർസാഖനി
സ്കൂൾ പഠനകാലത്ത് മിർസാഖനിയുടെ ഇഷ്ടവിഷയം സാഹിത്യമായിരുന്നു. സ്കൂൾ വിട്ടുവന്ന്, അന്നു പഠിച്ചതിനെപ്പറ്റി വാചാലനാകുമായിരുന്ന സഹോദരനാണ് വഴിത്തിരിവിന് കാരണമായത് എന്നു പറയാം. ഒന്നു മുതൽ നൂറു വരെയുള്ള സംഖ്യകൾ അനായാസം കൂട്ടിയ ഗോസ്സിന്റെ (Carl Friedrich Gauss – ജർമ്മൻ ഗണിതജ്ഞൻ) കഥ അവളെ രസിപ്പിച്ചു. ‘എനിക്ക് സ്വയം അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സുന്ദരമായ ഒരു നിർദ്ധാരണം ഞാൻ ആദ്യമായി ആസ്വദിച്ചത് അപ്പോഴായിരുന്നു’ എന്നാണ് മിർസാഖനി, ഒരു അഭിമുഖത്തിൽ അതിനെപ്പറ്റി പറഞ്ഞത്. മിർസാഖനിയുടെ സ്കൂൾ പ്രിൻസിപ്പൽ ദൃഢ ചിത്തയായ ഒരു വനിതയായിരുന്നു. ആൺകുട്ടികൾക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും പെൺകുട്ടികൾക്കും ലഭ്യമാക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മിർസാഖനിയുടെ മനസ്സിൽ മുളപൊട്ടിയിരുന്ന ഗണിത കൌതുകം, ആ പരിചരണത്തിൽ, തഴച്ചു വളർന്നു. 1994ൽ ഹോങ് കോങ്ങിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ അവൾക്ക് ഒരേയൊരു പോയിന്റ് നഷ്ടമായി. എന്നാൽ അടുത്ത കൊല്ലം ടൊറന്റോയിൽ നടന്ന ഒളിമ്പ്യാഡിൽ അവൾ ഒരു പിഴവും കൂടാതെ 42 പോയിന്റുകളും നേടി. രണ്ടു കൊല്ലവും മിർസാഖനി സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി.
ടെഹ്റാനിലെ ഷെരീഫ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ മിർസാഖനി ഹാർവാഡിൽ പി എഛ് ഡിക്ക് ചേർന്നു. 1998ലെ ഫീൽഡ്സ് പതക്ക വിജയിയായ കർട്ടിസ് മൿമല്ലനായിരുന്നു (Curtis T. McMullen) അവിടെ അവളുടെ ഗൈഡ്. അദ്ദേഹം സുന്ദരവും സുഭഗവുമായി ഗണിതം കൈകാര്യം ചെയ്യുന്നത് അവൾ അനുഭവിച്ചറിഞ്ഞു. ജ്യാമിതീയ രൂപങ്ങളും അവയുടെ ഉപരിതലവും അവയുടെ രൂപാന്തരവും ഒക്കെയാണ് മിർസാഖനിയുടെ ഇഷ്ട സമസ്യകൾ.
“ഗണിത കൌതുകത്താൽ ഉത്തേജിതരാകാത്തപക്ഷം ഗണിതം അർത്ഥശൂന്യവും വികാരരഹിതവുമായി കാണപ്പെടുന്നത് എനിക്ക് മനസ്സിലാകും. ക്ഷമാപൂർവ്വം പിന്തുടരുന്നവരുടെ മുന്നിലേ അത് അതിന്റെ സൌന്ദര്യം വെളിവാക്കുകയുള്ളൂ” മിർസാഖനി ആറു വർഷം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്. കഴിഞ്ഞ കൊല്ലം, അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ സംസാരിക്കുമ്പോൾ അവർ ഇതു കൂടി പറഞ്ഞു.
നൊബേൽ പുരസ്കൃതരിൽ സ്ത്രീകൾ കുറവാണെങ്കിലും, സ്ഥാപിതമായി മൂന്നാം വർഷത്തിൽത്തന്നെ സമ്മാനം നേടിക്കൊണ്ട് മേരി ക്യൂറി സ്ത്രീ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. എന്നാൽ 2014ലാണ് ഫീൽഡ്സ് വിജയികളിൽ ഒരു വനിതയുണ്ടായത്. മറിയം മിർസാഖനിയുടെ വാക്കുകൾ, ഒരു വിധത്തിൽ, ഈ കാലവിളംബത്തിന്റെ വിശദീകരണവുമായിരുന്നു.