പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍


ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങളും ഗണിതം കഴിഞ്ഞിട്ടേ ഗൗസ് പരിഗണിച്ചിരുന്നുള്ളു.
അദ്ദേഹത്തിന്റെ പത്നി അതിഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ ഗൗസ് അല്പം സങ്കീർണമായ ഒരു ഗണിതശാസ്ത്ര പ്രശ്നത്തിന്റെ കുരുക്ക് അഴിക്കുന്നതിൽ വ്യാപ്രുതനായിരുന്നു. രോഗി അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയപ്പോൾ, ഡോക്ടർ വിവരം ഗൗസിനെ അറിയിക്കുകയും അവരെ അവസാനമായി ജീവനോടെ കണാൻ വിളിക്കുകയും ചെയ്തു.തന്റെ കൈ ഉയർത്തി കാട്ടി പറഞ്ഞു” ഈ പണി ഞാൻ തീർക്കുന്നതുവരെ ഒരു നിമിഷം അവളോട് കാത്തിരിക്കാൻ പറയു”(Tell her to wait a moment till I am through). പക്ഷേ അവർ ഒരു നിമിഷം പോലും കാത്തിരുന്നില്ല. പത്നിയുടെ നിര്യാണത്തിന് ശേഷം ഗൗസ് ഏകാകിയായി.ഹൃദ്രോഗം പിടികൂടി. പരിചരിക്കാൻ ആരും ഉണ്ടായിരുന്നില്ല. 1855 ഫെബ്രുവരി 25 ന് രാത്രി ഉറങ്ങാൻ കിടന്ന ഗൗസ് പ്രഭാതത്തിൽ ഉണർന്നില്ല.
