നാല് നൊബേൽ സമ്മാനങ്ങളുമായി ഒരു കുഞ്ഞൻവിര

കുഞ്ഞൻ എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഇത്തിരിക്കുഞ്ഞൻ തന്നെ. സ്കെയിൽ വെച്ചളന്നാൽ ഒരു മില്ലീമീറ്ററിനപ്പുറം കടക്കില്ല. എന്നാൽ പേരിന് വലുപ്പം ഒട്ടും കുറവുമില്ല: സീനോറാബ്ഡൈറ്റിസ് എലിഗൻസ് (Coenorhabditis elegans). ചുരുക്കപ്പേര് സി. എലിഗൻസ്. വലുപ്പം മാത്രം നോക്കി ഒരാളെയും വിലയിരുത്തരുതെന്ന് നമ്മളെ പഠിപ്പിക്കാൻ ഈ കുഞ്ഞനോളം മികച്ച മറ്റൊരു ജീവിയുമില്ല ഭൂമിയിൽ. എന്തെന്നാൽ ആൾ  ചില്ലറക്കാരനല്ല, നൊബേൽ പുരസ്കാര ജേതാവാണ്. ഒന്നും രണ്ടുമല്ല; നാല് നൊബേൽ സമ്മാനങ്ങൾ. മൂന്നെണ്ണം വൈദ്യശാസ്ത്രത്തിലും ഒന്ന് രസതന്ത്രത്തിലും. ആളെ വിശദമായി പരിചയപ്പെട്ടാലോ?

ലൂസി പറയുന്നത് 

ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.

നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി – ലൂസിയെ കണ്ടെത്തി അരനൂറ്റാണ്ട് പിന്നിടുന്നു

മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി

എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?

മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.

പൗരാണിക ജീവിതങ്ങളുടെ സ്നാപ്ഷോട്ടുകൾ

അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. അൻപതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating) പഠനം നടത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ…

മിന്നാമിനുങ്ങുകളും പരിസ്ഥിതിയും – LUCA TALK

മിന്നാമിനുങ്ങുകളും പരിസ്ഥിതിയും (Fireflies and the environment) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തുന്നു.

Close