Read Time:11 Minute

കേൾക്കാം

*നമുക്ക് കളിക്കാൻ പന്തു വേണ്ടേ?” ഇങ്കായി ചോദിച്ചു. ശരിയാണല്ലോ. ഫുട്ബോൾ കളിക്ക ണമെങ്കിൽ പന്തുവേണം. ഡങ്കായി യേയും ഇങ്കായിയേയും കൂട്ടുകാരായി കിട്ടിയ ഉത്സാഹത്തിമർപ്പിൽ ഓടിപ്പോ ന്നതാണ്. പന്തെടുക്കാൻ മറന്നുപോയി. ഇനി എങ്ങനെ ഫുട്ബോൾ കളിക്കും? “നമുക്ക് മൈതാനം സൂക്ഷിപ്പുകാ രനോട് ചോദിച്ചാലോ?” ജോയിമോൻ ചോദിച്ചു

മൈതാനത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് സൂക്ഷിപ്പുകാരന്റെ താമസം. മൈതാനം മാത്രമല്ല, കളിക്കാ നുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതും അയാളാണ്. ഫുട്‌ബോൾ, ബാസ്ക്‌ക റ്റ്ബോൾ, വോളീബോൾ, ഷട്ടിൽകോക്ക് എല്ലാം.. ക്രിക്കറ്റ് കളിക്കാനുള്ള പന്തും ബാറ്റും സ്റ്റമ്പുമൊക്കെ ആ കെട്ടിടത്തിന കത്ത് സൂക്ഷിച്ചിട്ടുള്ളത് ജോയിമോൻ കണ്ടിട്ടുണ്ട്. എല്ലാം മുതിർന്നവർക്കു കളി ക്കാനുള്ളതാണ്. കുഞ്ഞുങ്ങൾക്ക് കളിക്കാൻ അയാൾ പന്തു തരുമോ? “തരാതിരിക്കില്ല” ഡങ്കായി പറഞ്ഞു.

“കുട്ടികൾക്ക് കളിക്കാനില്ലേ കളിസാധനങ്ങൾ?” ജോയിമോനും അൻസാറും കൂടി പന്തു വാങ്ങാനായി കെട്ടിടത്തിലേക്കു പോയി. ഡങ്കായിയും ഇങ്കായിയും മറ്റു കൂട്ടുകാരും അടുത്തുള്ള ഒരു മരച്ചുവട്ടിൽ കാത്തിരുന്നു

“ഡങ്കായി, നിങ്ങളുടെ ഗ്രഹത്തിൽ നിങ്ങൾ ഫുട്ബോൾ കളിക്കുമോ?” കണ്ണൻ ചോദിച്ചു.

“നിങ്ങൾ, ഭൂമിയിലെ മനുഷ്യരും മൃഗങ്ങളും, കളിക്കുന്ന കളികളൊക്കെ ഞങ്ങളും കളിക്കും.” ഡങ്കായി പറഞ്ഞു.

“മൃഗങ്ങൾ കളിക്കുന്ന കളിയോ? മൃഗങ്ങൾ കളിക്കുമോ?”

“എല്ലാ ജീവികളും കളിക്കും, കണ്ണാ… കളി മനസ്സിനും ശരീരത്തിനും നല്ല ഉണർവുണ്ടാക്കും.”

“നിങ്ങൾ കളികളുടെ മത്സരം നടത്തോ ?” ആമിനക്കൂട്ടി ചോദിച്ചു: “ഇവിടെ ഞങ്ങളെ ന്തൊക്കെ മത്സരാ നടത്വാന്നറിയോ? രാജ്യങ്ങൾ തമ്മിൽ വരെ നല്ല വാശീലാ കളികളുടെ മത്സരം നടത്വാ. പാക്കിസ്ഥാനും ഇന്ത്യയും കൂടി ക്രിക്കറ്റും ഹോക്കിയും കളിക്കുമ്പം ശരിക്കും ഒരു യുദ്ധം തന്ന്യാണ്.”.

“യ്യേ… കളീന്നു പറഞ്ഞാ കളിയല്ലേ ആമിനക്കുട്ടീ” ഇങ്കായി പറഞ്ഞു; “കളി ഒരിക്കലും യൂദ്ധമല്ല.” അപ്പോൾ അൻസാർ കെട്ടിടത്തിന്റെ ഉള്ളിൽ നിന്നു പുറത്തുവന്നു.

“ഉണ്ണിക്കൂട്ടാ….” കെട്ടിടത്തിന്റെ വാതിൽക്കൽനിന്ന് അൻസാർ വിളിച്ചു. “ക്രിക്കറ്റ്….. ഓടി വാ

“ക്രിക്കറ്റ്.. ക്രിക്കറ്റ്…” കൂട്ടുകാർ ചാടിയെണീറ്റു. അവർ ആവേശത്തോടെ അൻസാറിന്റെ നേരെ പാഞ്ഞു.

“അമ്മിണിക്കുട്ടീ, കണ്ണാ, ആമിനക്കുട്ടീ….” ഡങ്കായിയും ഇങ്കായിയും പിന്നിൽനിന്നു വിളിച്ചു. ആരു കേൾക്കാൻ. തിരിഞ്ഞുപോലും നോക്കാതെ അവരെല്ലാം മുറിയിലേക്കോടിപ്പോയി. മരച്ചുവട്ടിൽ ഡങ്കായിയും ഇങ്കായിയും തനിച്ചായി. അവർ വിഷണ്ണരായി പരസ്‌പരം നോക്കി.

“ഇതെന്തു കഥ?” ഇങ്കായി സങ്കടത്തോടെ ഡങ്കാ യിയോടു ചോദിച്ചു. ഡങ്കായിക്കും കരച്ചിൽ വന്നു. ഉണ്ണിക്കുട്ടൻ പോലും അവരെ മറന്നിരിക്കുന്നു. അവർ മെല്ലെ കെട്ടിടത്തിനടുത്തേക്ക് നടന്നു. അക ത്തുനിന്ന് ആരവങ്ങളുയരുന്നുണ്ട്. പക്ഷേ, അതവരുടെ കൂട്ടുകാരുടെ ശബ്ദ മല്ല. ഡങ്കായിയും ഇങ്കാ യിയും ജനലിലൂടെ അക ത്തേക്ക് എത്തിനോക്കി. അതൊരു വിശാലമായ മുറിയാണ്. അതിൽ ഒരു ടെലിവിഷൻ പ്രവർത്തിക്കുന്നുണ്ട്. ടെലിവിഷനിൽനിന്നാണ് ആരവങ്ങൾ ഉയരുന്നത്.

“എന്താ ടെലിവിഷനില്?” ഇങ്കായി മന്ത്രിക്കുംപോലെ ചോദിച്ചു. അവർക്ക് ടെലിവിഷന്റെ പിൻഭാഗമേ കാണാൻ പറ്റുന്നുള്ളൂ. ടെലിവിഷനു മുമ്പിൽ അവരുടെ കൂട്ടുകാർ ഇരിക്കുന്നുണ്ട്. വീർപ്പടക്കി, വായും പൊളിച്ച്. അവരുടെ മുമ്പിലെ ജാലകത്തിനു പുറത്തുനിന്നാണ് ഡങ്കായിയും ഇങ്കായിയും എത്തിനോക്കുന്നതെങ്കിലും, കൂട്ടുകാർ ആരുംതന്നെ അവരെ കാണുന്നുണ്ടായിരുന്നില്ല.

“ഇപ്പോ എങ്ങനെ?” മുറിയിൽ ഒരു ശബ്ദം മുഴങ്ങി. ശബ്ദംകേട്ട ഭാഗത്തേക്ക് ഡങ്കായിയും ഇങ്കായിയും ഏന്തിവലിഞ്ഞു നോക്കി. അവിടെ മൈതാനം സൂക്ഷിപ്പുകാരൻ നിന്നു ചിരിക്കുകയാണ്. അയാൾ മുട്ടോളമെ ത്തുന്ന ട്രൗസറും പുള്ളികളുള്ള കുപ്പായവുമിട്ടിരുന്നു. ഒരു നീണ്ട തൊപ്പികൂടിയിട്ടപ്പോൾ ആളൊരു കോമാളിയെപ്പോലെയുണ്ട്.

“വെയ്‌ലുംകൊണ്ട് മൈതാനത്തു ഫുട്ബോൾ കളിച്ചാൽ ക്രിക്കറ്റ് കാണാൻ പറ്റോ?” മൈതാനം സൂക്ഷിപ്പുകാരൻ പിന്നെയും ചിരിച്ചു.

“ഇപ്പോ മേലനങ്ങാണ്ട്, വിയർക്കാണ്ട്… ഫസ്റ്റ് ക്ലാസ് ക്രിക്കറ്റല്ലേ മുമ്പിൽ… ഹ…ഹ…ഹ.. ഫുട്ബോൾ തരാത്തതിന് എന്നോടുള്ള പിണക്കമെല്ലാം ഇപ്പോൾ പോയല്ലോ, ഇല്ലേ?”

*സിക്‌സർ… സിക്‌സർ…” ടി.വി.യുടെ മുമ്പിൽ നിന്ന് ഒരു കുട്ടി ചാടിയെണീറ്റു. അത് മാരനായിരുന്നു. ഡങ്കായിയും ഇങ്കായിയും തെരുവോരത്തെ പൈപ്പിനരികിൽനിന്ന് മറ്റു കൂട്ടു കാർക്കൊപ്പം വിളിച്ചുകൊണ്ടുവന്ന കുട്ടി കളിൽ ഒരാൾ. മാരന്റെയൊപ്പം കൂട്ടുകാരെല്ലാം ചാടി യെണീറ്റു. അവർ ആഹ്ലാദത്തോടെ മുറിയിൽ നൃത്തം ചവുട്ടി.

“എന്താ സിക്സർ?” ഇങ്കായി ചോദിച്ചു.

“ക്രിക്കറ്റ് കളിയിൽ കളിക്കാരൻ നേടുന്ന വമ്പൻ എണ്ണമാണ്.”

“അതിന് നമ്മുടെ കൂട്ടുകാർ ക്രിക്കറ്റ് കളിക്കുന്നില്ലല്ലോ.”

“അവർ മറ്റാരോ കളിച്ചുനേടിയതു കണ്ട് ആഹ്ലാദിക്കുകയാണ്.”

“സ്വന്തമായി കളിക്കാൻ വന്നിട്ട് ഈ കൂട്ടുകാർ മറ്റുള്ളവരുടെ കളിയിൽ സന്തോഷിക്കുകയാണല്ലോ.”

പെട്ടെന്നാണ് സൂക്ഷിപ്പുകാരൻ ഓടി യെത്തി മാരന്റെ കഴുത്തിൽ പിടിച്ചുതള്ളിയത്.

“ആരോടു ചോദിച്ചിട്ടാണെടാ നീയകത്തു കയറിയത്? തെരുവുതെണ്ടീ…”

അയാൾ അലറി. സൂക്ഷിപ്പുകാരൻ മാരനേയും തെരുവിൽനിന്നു വന്ന മറ്റു കൂട്ടികളേയും പിടിച്ചു പുറത്താക്കി വാതിലടച്ചു. ഉണ്ണിക്കുട്ടനും കണ്ണനും ആമിനക്കുട്ടിയുമെല്ലാം പേടിച്ചുവിറച്ചുപോയി.

“മക്കൾ പേടിക്കണ്ട.” സൂക്ഷിപ്പുകാരൻ പറഞ്ഞു:
“തെണ്ടിപ്പിള്ളേർക്ക് കാണാൻ പറ്റുന്ന തല്ല ക്രിക്കറ്റ്. അത് മാന്യന്മാരുടെ കളിയാ…”

“ഇങ്കായി..” ഡങ്കായി വിളിച്ചു. “നീ മാരനേയും കൂട്ടുകാരേയും കൂട്ടി മരത്തിന്റെ ചുവട്ടിൽ പോയി നിന്നോ. ഞാനിപ്പോൾ വരാം.”

ഡങ്കായി പതുങ്ങി കെട്ടിടത്തിന്റെ പിന്നിലെത്തി ഭാഗ്യം. പിൻവാതിൽ ചാരിയിട്ടേയുള്ളൂ. അവൻ അത് തള്ളിത്തുറന്നു. ഡങ്കായിയുടെ തലയിൽ അപ്പോഴും ആമിനക്കുട്ടിയുടെ തട്ടമുണ്ട്. അവൻ തട്ടം കൊണ്ട് ഒന്നായി മൂടിപ്പുതച്ചു. എന്നിട്ട് പതുക്കെ ടെലിവിഷൻ വച്ച മുറിയുടെ നേരെ നടന്നു.
ടെലിവിഷനിൽ ഒരു പരസ്യമാണിപ്പോൾ.

“കുഞ്ഞുങ്ങളേ, അതു കണ്ടോ?” മൈതാനം സൂക്ഷിപ്പുകാരൻ ടെലിവിഷനിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു;
“ലോകത്തിലെ മുന്തിയ ശീതളപാനീയമാണത്. നമുക്ക് ടി.വി.യിൽ ക്രിക്കറ്റ് തരുന്നത് അവരാണ്. ക്രിക്കറ്റുപോലെ നമ്മൾ മാന്യന്മാർ കുടിക്കുന്ന പാനീയമാണത്.”

ഉണ്ണിക്കുട്ടന്റെ ശ്രദ്ധ ടെലിവിഷനിലായിരുന്നില്ല. ഈ വാതിലൊന്നു തുറന്നാൽ പുറത്ത് മാരന്റേയും മറ്റും അരികിലെത്താമായിരുന്നു

“മാരനെ അയാളെന്താ ചെയ്തത്?” അമ്മുക്കുട്ടി ചിന്തുവിനോട് മെല്ലെ ചോദിച്ചു
“കഴുത്തിനു ഞെക്കി.”
“ദുഷ്‌ടൻ മാരന് ഒരുപാട് നൊന്തിട്ടുണ്ടാവും.”

“നമ്മുടെ ഡങ്കായിയും ഇങ്കായിയും കൂടെയുണ്ടായിരുന്നെങ്കിൽ…”
“അതാ… ഡങ്കായി.. ഡങ്കായീ…”
ഉറക്കെ വിളിച്ചുകൂവിക്കൊണ്ട് കണ്ണൻ ചാടിയെണീറ്റു.
മൈതാനം സൂക്ഷിപ്പുകാരൻ തിരി ഞ്ഞുനോക്കിയതും ഡങ്കായി തട്ടം ശരി രത്തിൽനിന്ന് എടുത്തുമാറ്റിയതും ഒരുമിച്ചായിരുന്നു.

“എന്റമ്മോ…!” മൈതാനം സൂക്ഷിപ്പുകാരൻ അലറിവിളിച്ചു. അടുത്ത നിമിഷം അയാൾ ബോധമറ്റ് നിലത്തു വീഴുകയും ചെയ്തു.

കുട്ടികൾ ഓടിച്ചെന്ന് ഡങ്കായിയെ പൊതിഞ്ഞു. ശ്രുതിക്കും ചിന്തുവിനും സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.
കൂട്ടുകാർ ഡങ്കായിയെ ചുമലിലേറ്റി നൃത്തം ചവിട്ടി. അവർ കതകു തുറന്ന് ആരവത്തോടെ പുറത്തിറങ്ങി. അവിടെ യതാ ഇങ്കായിയും മാരനും മറ്റു കൂട്ടുകാരും..

“ഇങ്കായി, ഇതാ പിടിച്ചോ..” മുറിയുടെ വാതിൽക്കൽനിന്ന് ഉണ്ണിക്കൂട്ടൻ ഫുട്‌ബോൾ മൈതാനത്തേക്ക് നീട്ടിയടിച്ചു.

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ: ശാസ്ത്രീയ പരിപ്രേക്ഷ്യങ്ങളും കേന്ദ്ര നിലപാടും
Close