Read Time:20 Minute
[author title=”കെ.പാപ്പൂട്ടി” image=”http://luca.co.in/wp-content/uploads/2016/07/pappootty-mash-e1485084101847.jpg”][/author]

[dropcap][/dropcap]തൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm hall Transcripts). എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ല.

1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബു നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണ ങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞർ ആരൊക്കെയെന്നും അറിയണം. എന്തിനാണെന്നല്ലേ? ജർമനി കീഴടങ്ങുമ്പോൾ ഈ ശാസ്ത്രജ്ഞരും ആണവവസ്തുക്കളും ഉപകരണങ്ങളുമൊന്നും സോവ്യറ്റ് റഷ്യയുടെയോ ഫ്രാൻസിന്റെയോ കയ്യിൽ എത്തിച്ചേരരുത്. അവരും ബോംബ് നിർമിച്ചാൽ യു.എസ്.- ബ്രിട്ടീഷ് കുത്തക നഷ്ടപ്പെടും. റഷ്യയിൽ കപിറ്റ്സയും ലന്താവുവും മറ്റു ഗംഭീരന്മാരുമുണ്ട്. ഫ്രാൻസിൽ യവേസ്റെകാർഡും ഷോലിയോക്യുറിയും അടങ്ങിയ സംഘവുമുണ്ട്. ജർമൻ ശാസ്ത്രജ്ഞരെ ഇവരിൽ ആർക്കു കിട്ടിയാലും അവരും ബോംബുണ്ടാക്കും.

ജർമനിയിൽ നിന്ന് വിവരങ്ങൾ ചോർത്തി റിപ്പോർട്ട് ചെയ്യാനുള്ള ചുമതല ഗൗഡ്സ്മിത്ത് എന്ന ആണവശാസ്ത്രജ്ഞനായിരുന്നു. ALSOS എന്നാണാ രഹസ്യ പ്രൊജക്റ്റിന്റെ പേര്. ഗൗഡസ്മിത്ത് അത് വാശിയോടെ ചെയ്തു. കാരണം അദ്ദേഹത്തിന്റെ അച്ഛനും അമ്മയും നാസികളാൽ വധിക്കപ്പെട്ടിരുന്നു. 1944 നവംബറോടെ കാര്യങ്ങൾ വ്യക്തമായി. ജർമനി ആണവ റിയാക്ടർ നിർമാണത്തിൽ കുറേയേറെ മുന്നേറിയിട്ടുണ്ടെങ്കിലും ബോംബുനിർമാണത്തിൽ ഒട്ടും മുന്നേറിയിട്ടില്ല. ഗവേഷണങ്ങൾ തുടക്കത്തിൽ ബർലിനിലെ കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടന്നിരുന്നതെങ്കിലും നിരന്തരമായ വിമാനാക്രമണങ്ങളെ ഭയന്ന് അതെല്ലാം ഹെച്ചിൻഗൻ എന്ന സ്ഥലത്തേക്കു മാറ്റിയിരിക്കുന്നു. പിടിക്കപ്പെടേണ്ട പത്ത് പ്രമുഖ രായ ശാസ്ത്രജ്ഞരെ ഗൗഡ്സ്മിത്ത് തിരിച്ചറിഞ്ഞിരുന്നു.

ബർലിനിലേക്ക് കിഴക്കുനിന്ന് റഷ്യൻ പടയും മറുഭാഗത്തു നിന്ന് ബ്രിട്ടീഷ് – യു.എസ്സ് സൈന്യവും ഫ്രഞ്ച് സൈന്യവും അതിവേഗം മുന്നേറുകയാണ്. ബ്രിട്ടീഷ് – യു.എസ്സ് സൈന്യവും ഫ്രഞ്ചുസൈന്യവും ഏതേതു ഭാഗങ്ങൾ കീഴടക്കും എന്ന് അവർ തമ്മിൽ ധാരണയുണ്ട്. അതനുസരിച്ച് ഹെച്ചിൻഗൻ ഫ്രാൻസിനാണ് അധീനപ്പെടുക. അപകടം തിരിച്ചറിഞ്ഞ ഗൗഡ്സ്മിത്തും സംഘവും ഫ്രഞ്ചുസൈനികരെത്തും മുമ്പേ ഹെച്ചിൻഗനിലെത്തി ആറു ശാസ്ത്രജ്ഞരെയും ഉപകരണങ്ങളും ഗവേഷണ റിക്കാർഡുകളും കൈക്കലാക്കി. പിന്നീട് നാല് ശാസ്ത്രജ്ഞരെക്കൂടി പലയിടങ്ങളിൽ നിന്നായി തടങ്കലിലാക്കി. ഇതാണ് ഓപറേഷൻ എപ്സിലൺ എന്ന കോഡുനാമത്തിൽ അറിയപ്പെടുന്നത്. അവരെയെല്ലാം ആരുമറിയാതെ ആദ്യം ഫ്രാൻസിലും പിന്നീട് നെതർലണ്ടിലും താമസിപ്പിച്ചു. 1945 മെയ് 1 മുതൽ അവരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ സംഭാഷണങ്ങളും രേഖപ്പെടുത്താൻ തുടങ്ങി. എട്ട് മാസക്കാലത്തെ ആ രേഖകളാണ് ഫാംഹാൾ കുറിപ്പുകൾ.

കാര്യങ്ങൾ ഏറെക്കാലം ഇങ്ങനെ രഹസ്യമായി സൂക്ഷിക്കുക എളുപ്പമല്ല. അമേരിക്കയ്ക്ക് ഈ ശാസ്ത്രജ്ഞരെക്കൊണ്ട് ആവശ്യവുമില്ല. കാരണം അവർ ബോംബു നിർമിച്ചുകഴിഞ്ഞു. ബ്രിട്ടാനാകട്ടെ ദരിദ്രമായും കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞാൽ സഖ്യകക്ഷകളിൽപ്പെട്ട ഫ്രഞ്ചുകാരോ റഷ്യയോ അവരെ ആവശ്യപ്പെട്ടെന്നു വരാം. അത് ഒഴിവാക്കിയേ തീരൂ. അപ്പോൾപ്പിന്നെ എന്തുചെയ്യും. അപ്പോഴാണ് ഒരു അമേരിക്കൻ ജനറൽ പറഞ്ഞത്, ഇവരെ വെടിവെച്ചുകൊല്ലുന്നതാണ് എളുപ്പ പരിഹാരമെന്ന്. ഭാഗ്യം കൊണ്ട് അത് സ്വീകരിക്കപ്പെട്ടില്ല. ഒടുവിൽ, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ നിന്ന് 15 കി.മീ. അകലെ, ബ്രിട്ടീഷ് രഹസ്യ പോലീസിന്റെ “ഫാം ഹൗസ്’ എന്ന വിശാലമായ ഇരുനില കെട്ടിടത്തിൽ അവരെ തടവിലാക്കി. വേണ്ടത്ര ഭക്ഷണം; കളിസ്ഥലം; എഴുതാനും വായിക്കാനും ഗവേഷണപ്രബന്ധങ്ങൾ തയ്യാറാക്കാനും എല്ലാം അനുവാദം; ആഴ്ചതോറും സെമിനാറുകൾ. എല്ലാ സൗകര്യങ്ങളുമുണ്ട്. പുറത്ത് ആരുമായും ബന്ധപ്പെടരുതെന്ന് മാത്രം. അവരുടെ എല്ലാ സംഭാഷണങ്ങളും രഹസ്യമായി റിക്കോർഡു ചെയ്യാനുള്ള ഏർപ്പാടും ചെയ്തു. അത് ഇംഗ്ലീഷ് പരിഭാഷയോടെ സൈനിക നേതൃത്വത്തിന് അപ്പപ്പോൾ കൈമാറും. യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്താൽ കിട്ടുന്നതിലും വിശ്വസ്തമായ വിവരങ്ങൾ ഇങ്ങനെ ലഭ്യമാക്കാം എന്നവർക്കറിയാമായിരുന്നു. ശാസ്ത്രജ്ഞരുടെ സ്വകാര്യ സംഭാഷണങ്ങളും കുടുംബത്തെക്കുറിച്ചുള്ള വേവലാതികളും നാളെ എന്താണു സംഭവിക്കുക എന്നതിനെക്കുറിച്ചുള്ള ഭീതിയും എല്ലാം ആണ് ‘ഫാം ഹൗസ്’ രേഖകളിലുള്ളത്.

ആരൊക്കെ ആയിരുന്നു ഫാം ഹൗസിൽ തടവിൽ കിടന്ന ശാസ്ത്രജ്ഞർ എന്നറിയണ്ടേ?

ഓഗസ്റ്റ് – 6. ഹിരോഷിമയിൽ അണുബോംബിട്ട വാർത്ത കേട്ട ശേഷം നടന്ന സംഭാഷണം. (ഇവിടെ എൻജിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആണവ റിയാക്റ്റർ ആണ്)
  1. വെർണർ ഹൈസൻബർഗ്: തടവിലാകുമ്പോൾ പ്രായം 44 വയസ്സ്. വിവാഹിതനായിട്ട് എട്ട് വർഷമേ ആയിരുന്നുള്ളൂ. 31-ാം വയസ്സിൽ നൊബേൽ സമ്മാനം നേടി. ‘ക്വാണ്ടം മെക്കാനിക്സിന്റെ സൃഷ്ടിക്ക്’ എന്താണ് നൊബേൽ കമ്മറ്റിയുടെ സെറ്റേഷൻ. 24-ാം വയസ്സിൽ ക്വാണ്ടം മെക്കാനിക്സിന്റെ മാട്രിക്സസ് ഫോർമുലേഷനും 26-ാം വയസ്സിൽ പ്രശസ്തമായ അനിശ്ചിതത്വ സിദ്ധാന്തത്തിനും (uncertainty principle) ജന്മം നൽകി. ലോകം മുഴുവനുമുള്ള ശാസ്ത്രജ്ഞരുടെ ആദരം പിടിച്ചുപറ്റിയ ശാസ്ത്രജ്ഞൻ. 1929ൽ സത്യേന്ദ്രനാഥ് ബോസിനും സി.വി.രാമനുമൊപ്പം ഇന്ത്യയിൽ പ്രഭാഷണയാത്ര നടത്തിയിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നാസിഭരണകൂടത്തിന്റെ നിർബന്ധത്തിനു വഴങ്ങി ആണവഗവേഷണ ടീമിന്റെ നേതൃത്വം എടുക്കേണ്ടിവന്നു. എന്നാൽ ബോംബു നിർമാണത്തിൽ അദ്ദേഹം ഒട്ടും താൽപ്പര്യമെടുത്തില്ല എന്ന കാര്യം ഗൗഡ്സ്മിത്തിനും സംഘത്തിനും ബോധ്യമായിരുന്നു.
  1. ഓട്ടോഹാൻ : വയസ്സ് 66. റേഡിയോ കെമിസ്ട്രിയുടെ പിതാവ് എന്നറിയപ്പെട്ട, ലോകം മുഴുവൻ ആദരിക്കുന്ന വ്യക്തി. കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രസതന്ത്രവിഭാഗം ഡയറക്ടർ. സ്റ്റ്രാസ്സ്മാനും ലിസ്മൈറ്റ്നറുമായി ചേർന്ന് 1938ൽ യുറാനിയം അണുവിന്റെ വിഭജനം (fission) കണ്ടെത്തി. ആ കണ്ടെത്തലിന് നൊബേൽ സമ്മാനം പ്രഖ്യാപിച്ചത് തടവിൽ കഴിയുമ്പോൾ. നേരിട്ടു പോയി വാങ്ങാൻ അനു മതി കിട്ടിയില്ല.

ഓട്ടോഹാൻ തികഞ്ഞ നാസി വിരുദ്ധനായിരുന്നു. ജൂതശാസ്ത്രജ്ഞരെ ജർമനിക്കു പുറത്തു കടത്താൻ മാക്സ്പ്ലാങ്കിനും നീൽസ് ബോറിനും ഒപ്പം പരിശ്രമിച്ച വ്യക്തി. ലിസ്മെറ്റ്നർ യാത്രയായപ്പോൾ സ്വന്തം വിരലിൽ കിടന്ന, പൈതൃകമായി കിട്ടിയ വ്രജമോതിരം അവർക്കു നൽകിയിട്ടു പറഞ്ഞു, “വെച്ചോളൂ, അതിർത്തി കടക്കാൻ കൈക്കൂലി നൽകേണ്ടി വരും”. തടവിൽ കിടക്കുമ്പോൾ ഹിരോഷിമയിൽ ബോംബിട്ട് ലക്ഷങ്ങളെ ചുട്ടുകൊന്നതറിഞ്ഞ്, തന്റെ കണ്ടെത്തലാണല്ലോ ഇതിനെല്ലാം കാരണം എന്നാലോചിച്ച് ആത്മഹത്യയ്ക്കു പോലും തുനിഞ്ഞ മനുഷ്യസ്നേഹി. ഫോൺലാവേ അന്നു രാത്രി മുഴുവൻ അദ്ദേഹത്തിനു കൂട്ടിരിക്കുകയായിരുന്നു.

  1. ഫോൺലാവേ: വയസ്സ് 66. എക്സ്റേക്രിസ്റ്റലോഗ്രഫിയിലെ കണ്ടുപിടുത്തങ്ങൾക്ക് 1914ൽ നൊബേൽ സമ്മാനം നേടി. കൂടാതെ, ഓപ്റ്റിക്സ്, ക്വാണ്ടം സിദ്ധാന്തം, സൂപ്പർ കണ്ടക്റ്റിവിറ്റി, ആപേക്ഷികതാ – സിദ്ധാന്തം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ ഭൗതിക ശാസ്ത്രജ്ഞൻ. ഓട്ടോഹാനിനൊപ്പം നിരവധി ജൂതശാസ്ത്രജ്ഞരെ രാജ്യം വിടാൻ സഹായിച്ചു. തന്റെ ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റായി ഒരു നാസി പാർട്ടിക്കാരനെ നിയമിക്കാൻ സമ്മർദമുണ്ടായപ്പോൾ സധൈര്യം ചെറുത്തുനിന്ന വ്യക്തി. നൊബേൽ മെഡൽ നാസികൾ കൈയടക്കുമോ എന്ന ഭയത്താൽ അത് അക്വാറീജിയയിൽ ലയിപ്പിക്കുകയും യുദ്ധത്തിനുശേഷം ആ സ്വർണം വീണ്ടെടുത്ത്, നൊബേൽ കമ്മിറ്റിയുടെ സഹായത്തോടെ വീണ്ടും മുദ്രണം ചെയ്തു വാങ്ങുകയും ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. പിന്നീട് യുദ്ധവിരുദ്ധരുടെ സംഘടനയായ പുഗ്വാഷിന്റെ മുൻനിര പ്രവർത്തകനായി.

 

  1. കാൾ വയ്ത്സാക്കർ: വയസ്സ് 33. വിവാഹിതനായിട്ട് എട്ട് വർഷമേ ആയിരുന്നുള്ളൂ. 25-ാം വയസ്സിൽ ഹാൻസ് ബൈതെയോടൊപ്പം നക്ഷത്രങ്ങളിലെ ഊർജ്ജോൽപ്പാദനത്തിന്റെ രഹസ്യം – ഹൈഡ്രജൻ ഫഷൻ – കണ്ടെത്തി. (Bethe – weizsacker formula). സൗരയൂഥ രൂപീകരണത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കി. പ്രപഞ്ചത്തിൽ ഇതുപോലുള്ള വേറെയും ഗ്രഹയൂഥങ്ങൾ ഉണ്ടാകാമെന്ന് പ്രവചിച്ചു (ഇപ്പോൾ നാമവയെ കണ്ടെത്തിക്കൊണ്ടിരുന്നു). തികഞ്ഞ യുദ്ധവിരുദ്ധനായിരുന്ന വയ്ത്സാക്കറുടെ നിർബന്ധത്തിനു വഴങ്ങി, ഹൈസൻബർഗ് കോപ്പൻഹേഗനിൽ പോയി നീൽബോറിനെ കാണുകയും ഇംഗ്ലണ്ടും ജർമനിയുമായി യുദ്ധമില്ലാകരാർ ഉണ്ടാക്കാൻ മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പക്ഷേ രണ്ടു രാജ്യങ്ങളും അതിനു തയ്യാറായില്ല.
സെപ്റ്റംബർ എട്ടാം തീയതി പ്രമുഖ ബ്രിട്ടീഷ് ന്യൂക്ലിയർ സയന്റിസ്റ്റും സോഷ്യലിസ്റ്റ് അനുഭാവിയുമായ ബ്ലാക്കറ്റ് ഫാം ഹൌസ് സന്ദർശിക്കാനെത്തി. ഹൈലൻബർഗ് അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.
  1. കാൾ വിർട്സ് : വയസ്സ് 35. റിയാക്റ്റർ ഡിസൈനിങ്ങിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു. ബോംബ് നിർമാണത്തിൽ താൽപ്പര്യം കാട്ടിയില്ല. ന്യൂട്രോൺ ഫിസിക്സിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഹൈസൻബർഗിന്റെ ആരാധകനും നല്ല സംഘാടകനും ആയിരുന്നു.

 

  1. പോൾ ഹെർടെക് : വയസ്സ് 42. കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ട് രസതന്ത്ര വിഭാഗത്തിലെ പ്രശസ്ത ശാസ്ത്രജ്ഞൻ. അമോണിയ നിർമിച്ച് പ്രശസ്തനായ ഹാബറിന്റെ കൂടെ ഗവേഷണം. തുടർന്ന് റുഥർഫോ ഡിനൊപ്പം കാംബ്രിഡ്ജിൽ. തടവിലാക്കപ്പെടുമ്പോൾ ഹാംബർഗ് ഫിസിക്കൽ കെമിസ്ട്രി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയിരുന്നു.

 

  1. ഇ.ബാഗ്ഗേ: വയസ്സ് 33. മ്യൂണിക് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് ഹൈസൻബർഗിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. കോസ്മിക് പഠനങ്ങളിലായിരുന്നു അക്കാലത്ത് താല്പ്പര്യം. സോവിയറ്റ് യൂണിയനോട് ആഭിമുഖ്യമുണ്ടായിരുന്നു. പാരീസിൽ ഷോലിയോ ക്യൂറിയുടെ കൂടെ ഗവേഷണ പഠനങ്ങൾക്കു ശേഷം കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഐസോടോപ്പുകൾ വേർതിരിക്കുന്നതിലായി പിന്നീട് താൽപ്പര്യം.
മുകളിൽ 1. പോൾ ഹാർടെക് 2. ഹൈസൻബർഗ് 3. ദീബ്ർ 4. ഫോൺലാവേ 5. ഇ.ബാഗേ താഴെ 1. വൈത്നാക്കർ 2. കോർസിംഗ് 3. ഓട്ടോഹാൻ 4. വിർട്സ് 5. ഗർലാക്ക്
  1. ഹോർഷ്റ്റ് കോർസ്ഷിംഗ് : വയസ്സ് 33. ഫിസിക്കൽ ഇലക്ട്രോകെമിസ്ട്രിയിൽ ഗവേഷണം. കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ഐസോടോപ്പ് വേർതിരിക്കൽ, താപീയ വിസരണം തുടങ്ങിയ രംഗങ്ങളിൽ ദീബ്റോടൊപ്പം പ്രവർത്തിച്ചു.

 

  1. കുർട് ദീബ്നർ: വയസ്സ് 40. പ്രശസ്തനായ ഹോഫ്മാന്റെ കൂടെ കോസ്മിക് റേ പഠനങ്ങളിൽ ഗവേഷണ ബിരുദം. ഹിറ്റ്ലറുടെ പട്ടാളത്തിൽ ഫിസിസിസ്റ്റായി പ്രവർത്തിച്ച ശേഷം ഹാർടെക്കിന്റെ സഹായിയായി നിയമിക്കപ്പെട്ടു. ശാസ്ത്രജ്ഞരെ സംബന്ധിച്ച രഹസ്യവിവരങ്ങൾ നാസി പാർട്ടിക്കുവേണ്ടി ശേഖരിക്കുക, അണുബോംബ് നിർമാണം ത്വരിതഗതിയിലാക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുക – ഇതൊ ക്കെയായിരുന്നു ചുമതല.

 

  1. വാൾട്ടർഗലാക്ക്: വയസ്സ് 56. സമ്മർദത്തിനു വഴങ്ങി നാസിപാർട്ടിയിൽ അംഗത്വമെടുത്തു. കാന്തിക ക്ഷേത്രത്തിലെ ഇലക്ട്രോണുകളുടെ സ്പിൻ ക്വാണ്ടീകരണപഠനങ്ങൾ ഓട്ടോസ്റ്റേണിനൊപ്പം നടത്തി (പ്രശസ്തമായ സ്റ്റേൺ – ഗർലാക്ക് പരീക്ഷണം). എന്നാൽ 1943ൽ സ്റ്റേണിന് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, നാസി ബന്ധം മൂലമാകാം, ഗർലാക് തഴയപ്പെട്ടു. ഗവേഷണരംഗത്ത് ഒരു മികച്ച സംഘാടകനായിരുന്നു.

മുൻപറഞ്ഞ പത്തുപേരിൽ ഒടുവിൽ പറഞ്ഞ രണ്ടു പേർക്കു മാത്രമേ നാസി പാർട്ടിയുമായി ബന്ധമുണ്ടായിരുന്നുള്ളൂ എന്ന് ഗൗഡ്സ്മിത്തിന് അറിയാമായിരുന്നു. അതിൽത്തന്നെ ഗർലാക്ക്, ഒരു കടുത്ത നാസിയോ ജൂതവിരുദ്ധനോ ആയിരുന്നുമില്ല. ആദ്യത്തെ എട്ടുപേരിൽ പ്രമുഖരെല്ലാം നാസിവിരുദ്ധ മനോ ഭാവമുള്ളവരായിരുന്നു. എന്നിട്ടും എട്ടുമാസക്കാലം അവർ കഷ്ടതകളനുഭവിച്ചു. യുദ്ധത്തിനുശേഷം ഭാര്യയും കുട്ടികളും ജീവിച്ചിരിപ്പുണ്ടോ, അവർക്കു ഭക്ഷണം കിട്ടുന്നുണ്ടോ, കുട്ടികളുടെ വിദ്യാഭ്യാസം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും അറിയാതെയാണ് ആദ്യത്തെ നാലഞ്ചുമാസം അവർ തള്ളി നീക്കിയത്. പിന്നീട് കത്തുകളയയ്ക്കാൻ അനുവാദം കിട്ടിയെങ്കിലും കടുത്ത സെൻസറിങ്ങ് ആയിരുന്നു നിലവിലുണ്ടായിരുന്നത്. തങ്ങൾ ഏതു രാജ്യത്താണുള്ളത്, ആരൊക്കെയാണ് കൂടെയുള്ളത് എന്നൊന്നും എഴുതാൻ അനുവാദമുണ്ടായിരുന്നില്ല. മുൻപറഞ്ഞ ശാസ്ത്രജ്ഞരിൽ പകുതിപ്പേർക്കും ആണവ ഗവേഷണവുമായി ഒരു ബന്ധമുണ്ടായിരുന്നില്ല. ഉള്ളവർക്കുതന്നെ ഊർജോൽപ്പാദനത്തിനുള്ള റിയാക്റ്റർ നിർമാണമായിരുന്നു ലക്ഷ്യവും. ലോകാധിപത്യത്തിനുവേണ്ടിയുള്ള അമേരിക്കയുടെ മോഹമാണ് ഈ ശാസ്ത്രജ്ഞരുടെ ജീവിതം ദുരിതമയമാക്കിയത്. സ്വകാര്യസംഭാഷണങ്ങൾക്കിടയ്ക്ക് ഒരിക്കൽ പോലും മറ്റേതെങ്കിലും രാജ്യത്തിലേക്ക് കുടിയേറണമെന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. തിരിച്ചെത്തി ജർമൻ ശാസ്ത്രത്തെ ഉയിർത്തെഴുന്നേൽപ്പിക്കണം എന്ന ആഗ്രഹമാണവർ പ്രകടിപ്പിച്ചത്.

യുദ്ധം മനുഷ്യത്വഹീനമാണ്, അന്നും ഇന്നും. വിജയികളുടെ ഹുങ്കൃതി ആണവിടെ കാണുക. അതിനു മുന്നിൽ ശാസ്ത്രജ്ഞനും കലാകാരനും എല്ലാം വെറും കീടങ്ങൾ മാത്രം. ഐൻസ്റ്റൈൻ അനിവാര്യനല്ല എന്നു നാസികൾ പറയുമ്പോഴും ഹൈസൻബർഗും ലാവേയും ഓട്ടോഹാനും ഉൾപ്പെടെ പത്തുപേരെയും വെടിവെച്ചുകൊന്നാൽ പ്രശ്നം തീരുമല്ലോ എന്ന് യു.എസ്സ്. ജനറൽ പറയുമ്പോഴും നെരൂദയെ വധിക്കാൻ പിനോച്ചെ സമ്മതം നൽകുമ്പോഴും നമ്മൾ കാണുന്നത് ഒരേ ധിക്കാരത്തിന്റെ രൂപങ്ങളാണ്.

ഫാം ഹാൾ പകർപ്പുകൾ നമ്മൾ വായിച്ചിരിക്കേണ്ട പുസ്തകമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ ജീവിച്ചിരുന്ന ഏതാനും പ്രമുഖ ശാസ്ത്രജ്ഞരുടെ മനസ്സിലേക്ക്, ശാസ്ത്രത്തോടും സമൂഹത്തോടും രാജ്യത്തോടും സ്വന്തം കുടുംബത്തോടും അവർ പുലർത്തുന്ന പ്രതിബദ്ധതയിലേക്ക് അതു വെളിച്ചം വീശുന്നു. ഒരു ദുരന്ത നാടകത്തിലെ രംഗങ്ങൾ പോലെ അത് നമ്മെ മഥിക്കുകയും ചെയ്യുന്നു. അത്തരം ചില സന്ദർഭങ്ങൾ ചുവടെ കൊടുക്കുന്നു. ഒരു നീണ്ട സംഭാഷണത്തിൽ നിന്ന് അടർത്തിയെടുത്തതാണ് ഓരോന്നും. മലയാളത്തിലേക്ക് മൊഴിമാറ്റാൻ ശ്രമിക്കുന്നില്ല. 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Cambridge Analytica, Facebook scam Previous post ഫേസ്ബുക്ക് ലൈക്കുകള്‍ ജനാധിപത്യം തിരുത്തിയെഴുതുമ്പോള്‍
Next post പരിസര ദിനം 2023 – പ്രസക്തിയും പ്രാധാന്യവും
Close