Read Time:2 Minute

കോവിഡ് രോഗനിർണയത്തിന് കൂടുതലായും സ്രവം ആണുപയോഗിക്കുന്നത്. എന്നാൽ അടുത്തകാലത്തായി ജനപ്രിയമായിവരുന്ന മറ്റൊരു സാധ്യതയാണ് ഉമിനീരിൽ കോവിഡ് സാന്നിധ്യം കണ്ടെത്താനുള്ള ടെസ്റ്റ്.

ഇപ്പോൾ ഇത് അമേരിക്കയിൽ പ്രാവർത്തികമാക്കി തുടങ്ങി. ന്യൂ ജേഴ്‌സി സ്റ്റേറ്റിൽ 90000 സാമ്പിളുകൾ ടെസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രതിദിനം 30000 സാംപിൾ ചെയ്യാനുള്ള ഒരുക്കങ്ങൾ ആയിട്ടുണ്ട്. ഓഖ്‌ലഹോമ, ഇന്ത്യാന, കാലിഫോർണിയ, ഇലിനോയ്, എന്നീ സംസ്ഥാനങ്ങളും ഉമിനീർ ടെസ്റ്റിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രെസെർവേറ്റീവ് ചേർത്ത ചെറിയ കുപ്പികളിൽ ടെസ്റ്റിനാവശ്യമുള്ള ഉമിനീർ ശേഖരിക്കുന്നു. ഇതിൽ നിന്ന് വൈറസിന്റെ ജനിതക ഘടകങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്.
മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സ്രവം ശേഖരിക്കുന്നതിനും ടെസ്റ്റുചെയ്യുന്നതിനും പ്രത്യേക പരിശീലനം നേടിയ വ്യക്തികൾ ഉണ്ടാകണം. ഉമിനീർ ടെസ്റ്റിന് ഇത്തരം പരാധീനതകൾ ഇല്ലാത്തതിനാൽ ശേഖരിക്കൽ ടെസ്റ്റിംഗ് സംവിധാനങ്ങൾ ലളിതമാക്കാം. ടെസ്റ്റ് നൽകുന്ന കൃത്യതയും മെച്ചമാണെന്നു ഇതുവരെയുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സ്രവം ശേഖരിക്കുന്നത് പലർക്കും അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നു; ഇതിനും ഉമിനീർ ടെസ്റ്റിംഗ് പരിഹാരമാകും. ഇപ്പോൾ അനുഭവപ്പെടുന്ന പ്രധാന പോരായ്‌മ ടെസ്റ്റിന് 72 മണിക്കൂർ സമയം ആവശ്യമായി വരുന്നു എന്നതാണ്. ഇതും മറികടക്കാനാവും എന്ന് കരുതുന്നു.


  1. Saliva is more sensitive for SARS-CoV-2 detection in COVID-19 patients than nasopharyngeal swabs
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡിന് ഏതു മരുന്ന് ഫലിക്കും?
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 4
Close