ജനിതകമാറ്റം വരുത്തിയ കൊതുകുകൾ

വർഷംതോറും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് ഏഴുലക്ഷം മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഡെങ്കി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ ഫ്ലോറിഡയിൽ ഒരു പരീക്ഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനിതകമാറ്റം വരുത്തിയ 75 കോടി കൊതുകുകളെ പുറത്തുവിടാൻ പോകുകയാണ്. 

കൊറോണ വൈറസ് : ജനിതകശ്രേണി നിർണയവും വംശാവലികളും

ഇന്ത്യയിൽ നിന്നുള്ള SARS-CoV-2 ജനിതകശ്രേണികളുടെ വിശകലനത്തിൽ ഏഴു പ്രധാന വംശാവലികൾ കാണുവാൻ സാധിക്കും. ഇവയിൽ ആറു വംശാവലികൾ ലോകത്തെമ്പാടും പ്രബലമായി കാണപ്പെടുന്ന പത്തു വംശാവലികളിൽ ഉൾപെടുന്നവയാണ്. SARS CoV-2ന്റെ ഇന്ത്യയിലെ ജനിതകവംശാവലിയെക്കുറിച്ചുള്ള ലേഖനം.

വരുന്നൂ ശാശ്വത സൂക്ഷ്മാണു പ്രധിരോധകുപ്പായങ്ങൾ

ഇലക്ട്രോ സ്പിന്നിങ് എന്ന രീതി ഉപയോഗിച്ച് പോളിമറുകളുടെ വളരെ നേരിയ ഫൈബറുകൾ ഉണ്ടാക്കുന്ന സസ്യജന്യ വസ്തുവായ ക്ലോറോജെനിക് ആസിഡും, ബെൻസോ ഫിനോൻ എന്ന രാസ വസ്തുവും ചേർത്തുണ്ടാക്കിയ വളരെ നേർത്ത സ്തരങ്ങൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.

കോവിഡ് 19 പുതിയ അറിവുകളും സമീപനങ്ങളും

സാർസ് കോറാണ വൈറസിനോട് സാമ്യമുള്ള സാർസ് കോറോണ വൈറസ് 2 എന്ന വൈറസാണ് കോവിഡ് 19 (Corona Virus Disease 19)നുള്ള കാരണമെങ്കിലും കോവിഡ് 19 ഒട്ടനവധി തനിമകളുള്ള ഒരു പുതിയ രോഗമാണ്. ദിവസം കടന്ന് പോകുന്തോറും കോവിഡിനെ സംബന്ധിച്ച് പുതിയ നിരവധി വിവരങ്ങൾ ഗവേഷകർ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

പരീക്ഷണവും തെളിവും

എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം – ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ എട്ടാംഭാഗം

നിരീക്ഷണവും താരതമ്യവും

എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം -  ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഏഴാംഭാഗം പുകവലിയും ശ്വാസകോശകാൻസറും  ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി വ്യവസായ സമൂഹങ്ങളിൽ സാംക്രമികരോഗങ്ങൾ ഏതാണ്ട് അപ്രത്യക്ഷമായി എന്നു കണ്ടല്ലോ. ഹൃദ്രോഗം, പ്രമേഹം,...

കോവിഡ് 19 : ശാസ്ത്രവും പ്രതിരോധവും – ഒരു സമഗ്ര അവതരണം

കോവിഡ്-19 ക്കെതിരെയുള്ള അതിജീവനം സാധ്യമാകണമെങ്കിൽ ആ രോഗത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ കൂടിയേ തീരൂ. ഈ മഹാമാരിയെ കുറിച്ച് ശാസ്ത്ര ലോകം ഇതുവരെ സമാഹരിച്ച അറിവുകളെ ക്രോഡീകരിച്ച് സമഗ്രമായി അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.

ഇന്ത്യൻ വൈദ്യശാസ്ത്ര പാരമ്പര്യം

ഇന്ത്യൻ ശാസ്ത്രപാരമ്പര്യം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അല്ലെങ്കിൽ തെറ്റായ രീതിയിലാണതുണ്ടായിട്ടുള്ളത്. അതിന് കാരണമാകട്ടെ ഇതിനുപാദാനമായ കൃതികൾ വിപരീതാശയങ്ങളുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നതും. ഇതൊക്കെത്തന്നെ മുഖവിലയ്‌ക്കെടുക്കുന്നത് തെറ്റായ നിഗമനങ്ങളിലെത്താനിടവരുത്തും. ഇതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചെടുത്തു മാത്രമേ അത് ശാസ്ത്രീയമായി വിലയിരുത്താനാകൂ.

Close