കോവിഡാനന്തര രോഗങ്ങൾ

കോവിഡ് രോഗവിമുക്തി നേടിയ 20 ശതമാനം പേരിൽ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവാൻ സാധ്യതയുണ്ടെന്ന് നിരവധി രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണമില്ലാതെ കോവിഡ് ടെസ്റ്റിംഗ് പോസീറ്റീവ് ഫലം കണ്ടവരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട് ഇങ്ങനെ കോവിഡ് രോഗം ഭേദമായവരിൽ കാണുന്ന രോഗലക്ഷണങ്ങളെ ലോങ് കോവിഡ് (Long Covid), പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome) എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത

ബ്രിട്ടനിലെ ഔഷധപരീക്ഷണ നിരീക്ഷണ ഏജൻസിയായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റഗുലേറ്ററി ഏജൻസി പരിശോധനക്ക് ശേഷം വാക്സിൻ സുരക്ഷിതമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തുടരാൻ അനുമതി നൽകാനാണ് സാധ്യത.

എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും

അറിവിന്റെയും പ്രയോഗത്തിന്റെയും   മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്. 

സെപ്റ്റംബർ 10 – ലോക ആത്മഹത്യാ പ്രതിരോധ ദിനം

ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.

ആനന്ദി ഗോപാൽ ജോഷി – ഇന്ത്യയിലെ ആദ്യ വനിതാഡോക്ടർ

ഇൻഡ്യയിൽ പാശ്ചാത്യ വിദ്യാഭ്യാസവും, ആധുനിക വൈദ്യശാസ്ത്രവും പരിചിതമല്ലാത്ത കാലം…. പുരുഷ ഡോക്ടർമാരെ കാണാനോ , രോഗവിവരങ്ങൾ പങ്കുവെക്കാൻ പോലുമോ കഴിയാതെ ആയിരകണക്കിന് സ്ത്രീകൾ രോഗപീഡകൾ അടക്കി മരണം കാത്തിരുന്ന കാലം..കഠിനമായ പ്രയത്നത്തിലൂടെ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ എന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്ത ഡോക്ടർ ആനന്ദി ബായി ജോഷി. തലമുറകൾക്ക് ആവേശവും,ആത്മവിശ്വാസവും പകരുന്ന ജീവിത കഥ…

ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ

ആരോഗ്യസുരക്ഷക്കായി ഇനിയുള്ള കാലം ഭൗമമാനവിക ഭൂമിശാസ്ത്രത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടുളള ക്രാന്തദർശിത്വമുളള നിലപാടുകളും സമീപനങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്.  അതിന് കേരളത്തിന്റെ ഭൂമിയും, കാലാവസ്ഥയും, കുടിയേറ്റബന്ധങ്ങളും സ്വഭാവരീതികളും വിനിമയസംവിധാനങ്ങളും ഒക്കെ പുനപരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.

തെളിവോ തഴമ്പോ?

തെളിവുകളെ ആസ്പദമാക്കാത്ത വൈദ്യപ്രയോഗങ്ങൾ അശാസ്ത്രീയവും, പലപ്പോഴും അപകടകരവും ആണ്. എവിഡൻസ്-ബേസ്ഡ് മെഡിസിൻ നമ്മുടെ നാട്ടിൽ പൂർണമായും പ്രയോഗിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്ത അനുഭവസമ്പത്ത് അപകടകരവും പൂർണമായും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുമാണ്. അനുഭവസമ്പത്തിനേ മാത്രം ആശ്രയിക്കുന്ന അതുമല്ലെങ്കിൽ ശ്രേഷ്ഠതയെ-ആശ്രയിക്കുന്നവൈദ്യം അശാസ്ത്രീയവും, പൂർണമായും പുറന്തള്ളപ്പെടേണ്ടതുമാണ്.

വാക്സിൻ – പലവിധം

വാക്സിൻ മേഖലയിൽ വളരെ ദ്രുതഗതിയിലുള്ള വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ നടന്നത്. വിവിധതരം വാക്സിനുകൾ പരിചയപ്പെടാം

Close