എം.എസ്. സ്വാമിനാഥൻ അന്തരിച്ചു

പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.

മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ്  ജോലി ചെയ്തിരുന്നത് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽഉപരിപഠനം നടത്താൻ തീരുമാനിക്കുകയും  കോയമ്പത്തൂർ കാർഷിക കോളേജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.  അമ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ (Indian Agricultural Research Institute) ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി.
എട്ട് മാസത്തോളം നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ  അദ്ദേഹം അംഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ഉരുളക്കിഴങ്ങിന്റെ ആവശ്യം വളരെ ഉയർന്നത് പരമ്പരാഗതമായ കൃഷി രീതികളിൽ n വ്യതിയാനങ്ങൾക്ക് കാരണമായി. ഇത് ചില പ്രദേശങ്ങളിൽ  പ്രത്യേക കീടങ്ങളുടെ കള ആക്രമണത്തിന് കാരണമായി. അത്തരം പരാന്നഭോജികൾക്കെതിരെ പ്രതിരോധശേഷി നൽകുന്നതിനും തണുത്ത കാലാവസ്ഥയ്ക്കു പറ്റിയ വിത്തുകൾ രൂപപ്പെടുത്തുന്നതിലും സ്വാമിനാഥൻ പ്രവർത്തിച്ചു.   ഈ സമയത്ത് അദ്ദേഹം യുദ്ധത്തിൽ തകർന്ന ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിംഗ് റിസർച്ചും സന്ദർശിച്ചു; ഇത് പിന്നീട് അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു,
പിന്നീട് 1950-ൽ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ  ചേർന്നു. 1952-ൽ അദ്ദേഹം ഡോക്‌ടർ ഓഫ് ഫിലോസഫി (പി.എച്ച്.ഡി.) ബിരുദം നേടി. സ്വാമിനാഥൻ പിന്നീട് 15 മാസം അമേരിക്കയിൽ ചിലവഴിച്ചു.  വിസ്കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ ഒരു പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ്   അദ്ദേഹം സ്വീകരിച്ചു. അക്കാലത്ത് അവിടുത്തെ ലബോറട്ടറിയിൽ നോബൽ സമ്മാന ജേതാവായ ജോഷ്വ ലെഡർബർഗ് ഫാക്കൽറ്റിയിൽ ഉണ്ടായിരുന്നു. അവിടെ അദ്ദേഹത്തിന് ഫാക്കൽറ്റി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു, എന്നിരുന്നാലും സ്വാമിനാഥൻ അതു നിരസിച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം ഇന്ത്യയിൽ തന്നെ ഒരു മാറ്റമുണ്ടാക്കുക എന്നതായിരുന്നു.
1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.  ഇവിടെ ഉടനെ തന്നെ തന്റെ സ്‌പെഷ്യലൈസേഷൻ പ്രയോജനപ്പെടുത്താവുന്ന നിൽ ജോലികളൊന്നും ലഭിച്ചില്ല, മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. അര വർഷത്തിനു ശേഷം അദ്ദേഹം 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) ഒരു അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. ഇന്ത്യയിൽ  എഴുപത് ശതമാനം പേരും കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുമ്പോൾ ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ സ്വാമിനാഥൻ വിമർശിച്ചിരുന്നു. അതേ സമയം രാജ്യത്ത് വരൾച്ചയും ക്ഷാമവും രൂക്ഷമായിക്കൊണ്ടിരുന്നു.
തുടർന്ന് സ്വാമിനാഥൻ അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബോർലോഗ് ഇന്ത്യയിൽ പര്യടനം നടത്തുകയും   മെക്‌സിക്കൻ കുള്ളൻ ഇനം ഗോതമ്പിന്റെ ഒരു ശ്രേണിക്ക് ആവശ്യമായ സാധനങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പരീക്ഷണ പ്ലോട്ടിലെ പ്രാരംഭ പരിശോധന നല്ല ഫലങ്ങൾ കാണിച്ചു. ഈ വിള ഉയർന്ന വിളവ്, നല്ല ഗുണമേന്മയുള്ളതും രോഗ രഹിതവുമായിരുന്നു. ഉയർന്ന വിളവ് തരുന്ന പുതിയ ഇനം സ്വീകരിക്കാൻ കർഷകർക്ക് മടി ഉണ്ടായിരുന്നു. 1964-ൽ, പുതിയ ഇനം പ്രദർശിപ്പിക്കാൻ സ്വാമിനാഥന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന്  ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ നട്ടുപിടിപ്പിച്ചു. ഫലങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു, കർഷകരുടെ ഉത്കണ്ഠ കുറയുകയും ചെയ്തു.     ധാന്യങ്ങളിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ  കൂടുതൽ പരിഷ്‌ക്കരണങ്ങൾ വരുത്തി. പുതിയ ഗോതമ്പ് ഇനങ്ങൾ വിതയ്ക്കപ്പെട്ടു, 1968-ൽ ഉത്പാദനം 17 ദശലക്ഷം ടണ്ണായി ഉയർന്നു,  മുൻ വിളവെടുപ്പിനേക്കാൾ 5 ദശലക്ഷം ടൺ കൂടുതലായിരുന്നു. 1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു.
മീന സ്വാമിനാഥൻ ആണ് ഭാര്യ. നിത്യ, സൗമ്യ, മധുര എന്നിവർ മക്കളാണ്. സംസ്ഥാന ആസുത്രണബോർഡ് വെെസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ മരുമകനാണ്.
അദ്ദേഹത്തിന്  നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്.

1961 – ഭട് നഗർ അവാർഡ്
1971 – മാഗ്സാസെ അവാർഡ്
1987 – റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി
1987 – വേൾഡ് ഫുഡ് പ്രൈസ്
2000 – ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം
2021-ൽകേരള ശാസ്ത്ര പുരസ്കാരം
ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി ഇന്നലെ എത്തിയ പേടകത്തെ നല്ല ‘ക്ലീൻ റൂമിൽ’ ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ ഇരിക്കുന്നിടത്തോളംകാലം അതിലൂടെ നൈട്രജൻ വാതകം ഒഴുക്കിവിടുക എന്നതാവും ആ മുറിസൂക്ഷിപ്പുകാരുടെ പ്രധാന പണി!

ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി എന്തുബന്ധം ?

സ്നിഗേന്ദു ഭട്ടാചാര്യFreelance journalistവിവർത്തനം : സുനന്ദകുമാരി കെ. [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]"ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി ബന്ധമുണ്ടെന്ന  അവകാശവാദം " ശാസ്ത്രജ്ഞരായ മേഘ്‌നാദ് സാഹ, ജയന്ത് നാർലിക്കർ എന്നിവർ എങ്ങനെ നിരാകരിച്ചു? (How Scientists Meghnad...

നിപയുടെ നാലാം വരവ് – ഡോ.ടി.എസ്.അനീഷ്

[su_note note_color="#cbeff3" text_color="#2c2b2d" radius="5"]കേരളത്തിൽ വീണ്ടും നിപ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. ഡോ. ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു[/su_note] കേൾക്കാം അനുബന്ധ...

ജപ്പാനും ചന്ദ്രനിലേക്ക് !

[su_note note_color="#cbeff3" text_color="#2c2b2d" radius="5"] നിരവധി മാറ്റിവെക്കലുകൾക്ക് ശേഷം ജപ്പാന്റെ ചാന്ദ്രദൗത്യവുമായ 'സ്ലിം' ബഹിരാകാശ പേടകം സെപ്റ്റംബർ 7 രാവിലെ വിജയകരമായി വിക്ഷേപിച്ചു. [/su_note] H-IIA റോക്കറ്റിലേറിയാണ് ജപ്പാന്റെ ചന്ദ്രദൗത്യം പുറപ്പെട്ടത്. മൂൺ സ്നിപ്പർ...

ചന്ദ്രയാൻ 3 ലെ റോവർ ഉറങ്ങാൻ പോയി!

ചന്ദ്രനിൽ ചന്ദ്രയാൻ ഇറങ്ങിയ ഇടത്ത് സൂര്യാസ്തമയമായി. രണ്ട് ആഴ്ചത്തേക്ക് സൂര്യപ്രകാശം ഇല്ല. രാത്രി എന്നു പറയാം. കുറച്ചു നീണ്ട രാത്രി. അതിനാൽത്തന്നെ ചന്ദ്രയാൻ 3ലെ ലാൻഡറിനും റോവറിനും പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭ്യമാവില്ല. ബാറ്ററികൾ പരമാവധി...

Close