Read Time:15 Minute
[author image=”http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg” ]പ്രൊഫ. കെ. പാപ്പൂട്ടി[/author]

കുഞ്ഞ്‌ ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി കത്തിച്ചോളൂ. അമേരിക്ക, കനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും ലോകത്തെങ്ങുമുള്ള വന്‍കിട വ്യവസായികളും പണ്ടേ പറയുന്ന കാര്യമാണ്‌ ആഗോളതാപനം ഒരു ഉമ്മാക്കിയാണെന്നത്‌. ഇപ്പോള്‍ ശാസ്‌ത്രജ്ഞരും പറയുന്നതു കേട്ടില്ലേ? പക്ഷേ അല്‍പ്പം ശാസ്‌ത്രവിവരമുള്ളവര്‍ ഇതപ്പടി വിഴുങ്ങാന്‍ തയ്യാറല്ല. കാരണം ‘സ്‌പോണ്‍സേര്‍ഡ്‌ ഗവേഷണം’ മുമ്പ്‌ ധാരാളം ഉണ്ടായിട്ടുണ്ട്‌. ഔഷധനിര്‍മാണ രംഗത്ത്‌ ഇത്‌ സര്‍വസാധാരണമാണ്‌. കുഞ്ഞ്‌ ഹിമയുഗവും അങ്ങനെ ആയിക്കൂടെന്നില്ല; ആകണമെന്നുമില്ല. ഇതേപറ്റി പാപ്പൂട്ടിമാഷ് എഴുതിയ ലേഖനം വായിക്കൂ …

Glacier, Patagonia, Chile
By Leonard G. (Own work) [Public domain], via Wikimedia Commons
[dropcap]കുഞ്ഞ്‌[/dropcap] ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി കത്തിച്ചോളൂ. അമേരിക്ക, കനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും ലോകത്തെങ്ങുമുള്ള വന്‍കിട വ്യവസായികളും പണ്ടേ പറയുന്ന കാര്യമാണ്‌ ആഗോളതാപനം ഒരു ഉമ്മാക്കിയാണെന്നത്‌. ഇപ്പോള്‍ ശാസ്‌ത്രജ്ഞരും പറയുന്നതു കേട്ടില്ലേ? പക്ഷേ അല്‍പ്പം ശാസ്‌ത്രവിവരമുള്ളവര്‍ ഇതപ്പടി വിഴുങ്ങാന്‍ തയ്യാറല്ല. കാരണം ‘സ്‌പോണ്‍സേര്‍ഡ്‌ ഗവേഷണം’ മുമ്പ്‌ ധാരാളം ഉണ്ടായിട്ടുണ്ട്‌. ഔഷധനിര്‍മാണ രംഗത്ത്‌ ഇത്‌ സര്‍വസാധാരണമാണ്‌. കുഞ്ഞ്‌ ഹിമയുഗവും അങ്ങനെ ആയിക്കൂടെന്നില്ല; ആകണമെന്നുമില്ല.

സൗരകളങ്കങ്ങള്‍

NASA's SDO Observes Fast-Growing Sunspot
സൗര കളങ്കങ്ങള്‍, By NASA/SDO/AIA/HMI/Goddard Space Flight Center [Public domain], via Wikimedia Commons
സൗരകളങ്കങ്ങളുടെ തിരോഭാവം ആണല്ലോ ഹിമയുഗ പ്രതീക്ഷ നല്‍കുന്നത്‌. എന്താണീ സൗരകളങ്കങ്ങളുടെശാസ്‌ത്രം എന്നൊന്ന്‌ പരിശോധിക്കാം. സൂര്യന്റെ മുഖത്ത്‌ പ്രത്യക്ഷപ്പെടുന്ന കറുത്ത പൊട്ടുകള്‍ ആണ്‌ സൗരകളങ്കങ്ങള്‍ (sun spots). അവ ഇരട്ടകളായാണ്‌ പ്രത്യക്ഷപ്പെടുക. 11 വര്‍ഷം നീണ്ട ഒരു സൗരചക്രത്തിന്റെ (solar cycle) തുടക്കത്തില്‍ ഇവയുടെ എണ്ണം നന്നെ കുറയും. ഇതാണ്‌ സൗരമിനിമം. പിന്നെ, ക്രമേണ വര്‍ധിച്ച്‌ മാക്‌സിമം ആകും. പിന്നെ വീണ്ടും മിനിമം ആകും. ഇത്‌ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സൗരചക്രത്തിന്റെ നീളം 11 വര്‍ഷം എന്നത്‌ ശരാശരി മാത്രമാണ്‌. അത്‌ രണ്ട്‌ വര്‍ഷം വളരെ കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.

സൂര്യന്റെ പ്രഭാമണ്ഡലത്തിന്റെ ശരാശരി താപനില 5800 K വരും. അതിലും 1500 – 2000 K താപനില കുറഞ്ഞ ഇടങ്ങളാണ്‌ കളങ്കങ്ങള്‍. ഒന്നിന്റെ വലുപ്പം 1000 കി.മീറ്റര്‍ മുതല്‍ 10 ലക്ഷം കി.മീറ്റര്‍ വരെയാകാം. സോളാര്‍ ഫില്‍റ്ററിലൂടെ വെറും കണ്ണുകൊണ്ടു

SunSpotGranulation
അംബ്രയും പെനംബ്രയും By Vacuum Tower Telescope (nasaimages.org) [Public domain], via Wikimedia Commons
നോക്കിയാല്‍ തന്നെ വലിയവയെ കാണാന്‍ പറ്റും. ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ എല്ലാം നന്നായി കാണാം (ഫില്‍റ്റര്‍ നിര്‍ബന്ധം).
ഓരോ കളങ്കത്തിനും മധ്യഭാഗത്ത്‌ കറുത്ത ഒരു അംബ്രയും (പൂര്‍ണ ഇരുട്ട്‌) ചുറ്റും അനേകം നാരുകള്‍ ചേര്‍ന്ന പോലെ കാണപ്പെടുന്ന, മങ്ങിയ പെനംബ്രയും ഉണ്ടായിരിക്കും. ഒരു കളങ്ക ഇണയുടെ ആയുസ്സ്‌ ഏതാനും മണിക്കൂറുകള്‍ മുതല്‍ ഏതാനും മാസങ്ങള്‍ വരെ (വലിയവയ്‌ക്ക്‌) ആയിരിക്കും.
[box type=”info” align=”alignleft” ]ആദ്യ കളങ്കങ്ങള്‍ സൂര്യന്റെ മധ്യരേഖയ്‌ക്ക്‌ ഇരുവശത്തും, 400º യിലേറെ അക്ഷാംശമുള്ള മേഖലയിലായിരിക്കും. ക്രമേണ ഓരോ വര്‍ഷവും അവയുടെ എണ്ണം വര്‍ധിക്കുകയും മധ്യമേഖലയിലേക്ക്‌ വ്യാപിക്കുകയും ചെയ്യും. സൗരമാക്‌സിമത്തില്‍ മധ്യരേഖയുടെ 50 അടുത്തുവരെയെത്തും. പിന്നീട്‌ മിനിമത്തിലേക്കുള്ള പതനം കൂടുതല്‍ വേഗത്തിലാണ്‌. സൗരചക്രങ്ങളിലെ കളങ്കങ്ങളുടെ എണ്ണവും കാലവും ഒരു ഗ്രാഫില്‍ അടയാളപ്പെടുത്തിയാല്‍ ഒരു ചിത്രശലഭം പോലെ കാണപ്പെടും. ഇതിനെ ചിത്രശലഭചിത്രണം (Butterfly diagram) എന്നു വിളിക്കുന്നു.[/box]
Sunspot butterfly graph
സൗരകളങ്ക ചിത്രശലഭചിത്രണംBy NASA, Marshal Space Flight Center, Solar Physics [Public domain], via Wikimedia Commons

സൗരചക്രം എന്തുകൊണ്ട്‌?

ഉത്തരം കൃത്യമായി ആര്‍ക്കും അറിയില്ല എന്ന്‌ ആദ്യമേ പറയട്ടെ. പക്ഷേ, സൂര്യന്റെ കാന്തിക മണ്ഡലത്തിലെ വ്യതിയാനവുമായി ബന്ധപ്പെട്ടാണെന്ന്‌ അറിയാം. സൗരകളങ്കങ്ങള്‍ ഇരട്ടകളായി പിറക്കുന്നത്‌ വിപരീത കാന്തിക ധ്രുവങ്ങളുടെ സൂചനയാണ്‌ എന്ന്‌ ഏതാനും നൂറ്റാണ്ടായിട്ട്‌ അറിയാം. കളങ്കങ്ങള്‍ക്കുള്ളിലെ കാന്തിക തീവ്രത 0.2 മുതല്‍ 0.4 വരെ ടെസ്‌ല ആണെന്ന്‌ കഴിഞ്ഞ നൂറ്റാണ്ടില്‍ അളന്നു തിട്ടപ്പെടുത്തുകയും ചെയ്‌തു. (ഇത്‌ ഭൂകാന്തികമണ്ഡലത്തിന്റെ ഏതാനും ആയിരം ഇരട്ടിയാണ്‌).

[box type=”info” align=”aligncenter” ]സൂര്യകളങ്കങ്ങളെ നിരീക്ഷിച്ചാല്‍ സൂര്യന്റെ ഭ്രമണകാലം കണക്കാക്കാം എന്ന്‌ ആദ്യം നിരീക്ഷിച്ചത്‌ ഗലീലിയോ ആണ്‌. (കണ്ണിന്റെ കാഴ്‌ചപോയാലെന്ത്‌!) സൂര്യന്‍ ശരാശരി 27 ദിവസം കൊണ്ട്‌ ഒരുവട്ടം കറങ്ങും എന്നാണ്‌ പറയാറ്‌. എന്നാല്‍ ഒരു വാതകഗോളമായ സൂര്യന്റെ എല്ലാ ഭാഗവും ഒരേ വേഗത്തിലല്ല കറങ്ങുന്നത്‌. മധ്യഭാഗം 25 ദിവസം കൊണ്ട്‌ ഒന്നു കറങ്ങുമ്പോള്‍ 600 അക്ഷാംശത്തില്‍ അത്‌ 29 ദിവസം വരും. ധ്രുവത്തിനോടടുക്കും തോറും വേഗം പിന്നെയും കുറയും. വ്യതിരിക്തഭ്രമണം (differential rotation) എന്നാണിതിനെ വിളിക്കുന്നത്‌. ഇതാണ്‌ കളങ്കങ്ങള്‍ക്കു കാരണം.[/box]

എങ്ങനെ എന്നു നോക്കാം. സൂര്യന്റെ കാന്തിക ഉത്തരധ്രുവം ഭ്രമണ ഉത്തരധ്രുവത്തിനു സമീപം ആണെന്നിരിക്കട്ടെ. അപ്പോള്‍ കാന്തികമണ്ഡലരേഖകള്‍ സൂര്യനുള്ളില്‍ക്കൂടി തെക്കുനിന്നു വടക്കോട്ടും പുറത്തുകൂടി എതിരെയും ആയിരിക്കും. സൂര്യനുള്ളിലെ ബലരേഖകളില്‍ കുടുങ്ങി ധാരാളം അയോണുകളും മറ്റു ചാര്‍ജിത കണങ്ങളും ഉണ്ടാകും. വ്യതിരിക്തഭ്രമണം കാരണം ഇവയ്‌ക്ക്‌ ഓരോ ഇടത്തും ഓരോ വേഗത ആയിരിക്കും. തന്മൂലം കാന്തികബലരേഖകള്‍ക്ക്‌ വിരൂപണം (distortion) സംഭവിക്കുന്നു. സൂര്യന്‍ പലവട്ടം കറങ്ങിക്കഴിയുമ്പോള്‍ ബലരേഖകള്‍ വലിഞ്ഞുമുറുകുകയും ഉള്ളില്‍ നിന്നുള്ള സംവഹനഫലമായി പുറമേയ്‌ക്ക്‌ തള്ളപ്പെട്ട്‌ പൊട്ടുകയും ചെയ്യുന്നു. ഒരു കാന്തം പൊട്ടുമ്പോള്‍ രണ്ട്‌ വിപരീത ധ്രുവങ്ങള്‍ പ്രത്യക്ഷപ്പെടുംപോലെ, വിപരീത ധ്രുവങ്ങളുള്ള രണ്ട്‌ കളങ്കങ്ങള്‍ ഉണ്ടാകുന്നു – ഒന്ന്‌ അല്‍പ്പം പടിഞ്ഞാറും മറ്റത്‌ അല്‍പ്പം കിഴക്കും മാറി. സൂര്യനൊപ്പം കറക്കത്തില്‍ മുന്നിലുള്ളത്‌ (പടിഞ്ഞാറുള്ളത്‌) വടക്കേ അര്‍ധഗോളത്തില്‍ ഉത്തരധ്രുവവും പിന്നിലുള്ളത്‌ ദക്ഷിണധ്രുവവും ആയിരിക്കും. തെക്കേ അര്‍ധഗോളത്തില്‍ സ്വാഭാവികമായും നേരെ തിരിച്ചാവും സ്ഥിതി.

[box type=”info” align=”alignright” ]സൂര്യന്‍ കറങ്ങും തോറും ഇത്‌ കൂടുതല്‍ സംഭവിക്കുകയും മാക്‌സിമത്തിനുശേഷം സൂര്യന്റെ കാന്തിക ധ്രുവങ്ങള്‍ തന്നെ അന്യോന്യം മാറുകയും ചെയ്യുന്നു. അതിവേഗം സൗരമിനിമത്തിലെത്തിയശേഷം ചക്രം ആവര്‍ത്തിക്കുന്നു. വീണ്ടും 11 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ സ്ഥിതിയിലേക്ക്‌ തിരിച്ചെത്തുന്നു. അതായത്‌, ശരിക്കും സൗരചക്രകാലം 11 വര്‍ഷമല്ല 22 വര്‍ഷമാണ്‌.[/box]

മൗണ്ടര്‍മിനിമം എന്ന പ്രഹേളിക

400 year sunspot history (1610-2000)
400 വര്‍ഷത്തെ സൗരകളങ്ക ചരിത്രം (1610-2000) Public Domain, https://commons.wikimedia.org/w/index.php?curid=142648
Maunder Edward Walter
ഇ.ഡബ്ല്യൂ മൗണ്ടര്‍ By Hector Macpherson (Opposite page 192 of Astronomers of Today) [Public domain], via Wikimedia Commons
1976ല്‍ ഇ.ഡബ്ല്യൂ മൗണ്ടര്‍ എന്ന ശാസ്‌ത്രജ്ഞന്‍ രസകരമായ ഒരു കാര്യം കണ്ടെത്തി. (എങ്ങനെ കണ്ടെത്തി എന്ന്‌ ഇപ്പോള്‍ പറയുന്നില്ല): 1645 മുതല്‍ 1715 വരെയുള്ള 70 വര്‍ഷക്കാലത്ത്‌ സൗരകളങ്കങ്ങള്‍ കാര്യമായി ഉണ്ടായില്ല. ഇത്തരം ദീര്‍ഘ മിനിമം കാലഘട്ടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌ എന്ന്‌ പിന്നീട്‌ പലരും കണ്ടെത്തി. മൗണ്ടര്‍ മിനിമം കാലഘട്ടങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. എന്താണീ പ്രതിഭാസത്തിനു കാരണം എന്ന്‌ ഇപ്പോഴും അറിയില്ല.
1980 മുതല്‍ കളങ്കങ്ങളുടെ എണ്ണം  വീണ്ടും കുറഞ്ഞുവരുന്നു എന്നും പുതിയ ഒരു മൗണ്ടര്‍ മിനമമായേക്കാം ഇതെന്നും വേല്‍സിലെ ഒരു സര്‍വകലാശാലാ ഗവേഷകയായ വാലന്റീന ഴാര്‍ക്കോവ ഒരു പ്രബന്ധത്തിലൂടെ സ്ഥാപിക്കുന്നു. 1645 – 1715 കാലത്ത്‌ ഭൂമിയില്‍ അതിശൈത്യമായിരുന്നു; അതുപോലെ ഇനിയും ഒരു ശൈത്യം വന്നേക്കാം എന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. സോളാര്‍ മാക്‌സിമം കാലത്ത്‌ സൂര്യനില്‍ സംഭവിക്കുന്ന ആളലുകള്‍, കൊറോണ പ്രവാഹങ്ങള്‍, പ്രോമിനന്‍സുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ ധാരാളം ഊര്‍ജം ഭൂമിയില്‍ എത്തിക്കുന്നു എന്നും ഇത്‌ ദീര്‍ഘകാലം ഇല്ലാതായാല്‍ ഹിമയുഗമാകും ഫലം എന്നുമാണ്‌ വാദം.

[box type=”warning” align=”alignright” ]എന്നാല്‍ ഇത്‌ ശരിയല്ലെന്നും ഭൂമിയിലെത്തുന്ന സൗരോര്‍ജത്തില്‍ ഇത്തരം സൗരപ്രവര്‍ത്തനങ്ങളുടെ പങ്ക്‌ നിസ്സാരമാണെന്നുമാണ്‌ ഭൂരിഭാഗം ശാസ്‌ത്രജ്ഞരും പറയുന്നത്‌. 1845 – 1715 ലെ ശൈത്യം സൃഷ്ടിച്ചത്‌ 1839ല്‍ നികരാഗ്വയിലുണ്ടായ വമ്പന്‍ അഗ്നിപര്‍വതസ്‌ഫോടനമാണെന്നും ചാരംമൂടിയ ആകാശം സൂര്യവികിരണങ്ങളെ തടഞ്ഞതാണ്‌ കാരണമെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭൗമതാപനത്തിന്റെ പ്രഭാവം മൗണ്ടര്‍ മിനിമം കൊണ്ട്‌ പരിഹരിക്കാം എന്നത്‌ ഒരു വ്യാമോഹം മാത്രമാകാനാണ്‌ സാധ്യത.[/box]

സൗരവാതം

Solar wind Speed interplanetary magnetic field
By NASA – Marshall Space Flight Center (http://solarscience.msfc.nasa.gov/SolarWind.shtml) [Public domain], via Wikimedia Commons
സൗരവാതം (solar wind) എന്നത്‌ സൂര്യനില്‍ നിന്നുള്ള കണങ്ങളുടെ പ്രവാഹമാണ്‌. ഏതാണ്ട്‌ തുല്യ അളവില്‍ പ്രോട്ടോണുകളും ഇലക്‌ട്രോണുകളും അല്‍പ്പം മാത്രം മറ്റ്‌ അയോണുകളും (ഉദാ: ആല്‍ഫാ കണങ്ങള്‍) ആണ്‌ അതിലുള്ളത്‌. അതിനെ ഒരു വികിരണ പ്രവാഹമായി കണ്ടുകൂടാ. അത്യധികം ചൂടുള്ള (10 ലക്ഷം K വരെ) സൂര്യന്റെ അന്തരീക്ഷം (കൊറോണ) സ്വയം വികസിച്ച്‌ അകന്നു പോകുന്നതാണത്‌. സൂപ്പര്‍സോണിക വേഗത്തില്‍ (സെക്കന്റില്‍ നൂറുകണക്കില്‍ കി.മീറ്റര്‍ വേഗത്തില്‍) അവ ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും കടന്നുപോകും. ശരിക്കും ഭൂമിയും മറ്റു ഗ്രഹങ്ങളുമെല്ലാം ഉള്ളത്‌ സൂര്യന്റെ ഈ അന്തരീക്ഷ പ്രവാഹത്തിലാണ്‌. സൂര്യന്റെ കാന്തിക മണ്ഡലത്തെക്കൂടി വഹിച്ചുകൊണ്ടാണ്‌ ഈ യാത്ര. അതു ഭൂമിയുടെ കാന്തികമണ്ഡലത്തെ സ്വാധീനിക്കുന്നുണ്ട്‌.

ഓരോ സെക്കന്റിലും ദശക്ഷത്തിലേറെ ടണ്‍ പദാര്‍ത്ഥമാണ്‌ ഈ വിധം പ്രവഹിക്കുന്നത്‌. ഏതാണ്ട്‌ 100 സൗരദൂരം (100 AU) വരെ ഈ ഒഴുക്കു തുടരും. സൂര്യന്‍ കേന്ദ്രമായി ഒരു കുമിളപോലെ വികസിക്കുന്ന കൊറോണ പ്രവാഹത്തെ ഹീലിയോസ്‌ഫിയര്‍ എന്നു പറയും.

1950ല്‍ ലുഡ്‌വിഗ്‌ ബിയര്‍മാന്‍ (Ludwig Biermann) എന്ന ജര്‍മന്‍ ജ്യോതിശാസ്‌ത്രജ്ഞനാണ്‌ ഈ വാതകത്തിന്‌ ആദ്യമായി തെളിവ്‌ അവതരിപ്പിച്ചത്‌. (Solar wind എന്ന പേര്‌ ആദ്യമായി നല്‍കിയത്‌ 1958 ല്‍ യൂജീന്‍ പാര്‍ക്കര്‍ എന്ന യു എസ്‌ ശാസ്‌ത്രജ്ഞനും). ധൂമകേതുക്കളുടെ വാല്‍ എപ്പോഴും സൂര്യനെതിരെ തിരിച്ചുപിടിച്ച രൂപത്തിലാണല്ലോ. ധൂളിവാലിനെ ഇങ്ങനെ സൃഷ്ടിക്കാന്‍ സൂര്യന്റെ സാധാരണ വികിരണങ്ങള്‍ മതി; എന്നാല്‍ അയോണുകളടങ്ങിയ നീലവാലിനെ സൃഷ്ടിക്കുന്നത്‌ സൗരവാതം ആണ്‌ എന്നാണ്‌ ബിയര്‍മാന്‍ സ്ഥാപിച്ചത്‌.
എന്തായാലും സൌരവാതത്തിന് ശക്തിയുണ്ട്. പക്ഷേ, ഭൂമിയുടെ താപനിലയെ ബാധിക്കാന്‍ മാത്രം ശേഷിയൊന്നും അതിനില്ല, കാരണം ഭൂമിക്കു കിട്ടുന്ന സൂര്യന്റെ വിദ്യുത് കാന്തിക ഊര്‍ജവികിരണത്തിന്റെ നന്നെച്ചെറിയ ഒരംശമേ അതു വരൂ. അതു മൊത്തം ഇല്ലാതായാല്‍ പോലും 3W/m² മാത്രമേ കുറയൂ. (ഭൂമിയിലെത്തുന്ന വിദ്യുത് കാന്തിക വികിരണം 1400 W/m² വരും.)

BLUE STEREO 3D Time for Space Wiggle.gif
സൂര്യന്‍ – ത്രിമാന ചിത്രണം Public Domain, https://commons.wikimedia.org/w/index.php?curid=2000041

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Antartica Previous post അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നു !
Next post ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …
Close